
Friday, 8 April 2011
Monday, 7 March 2011
വയനാട്ടിലെ വനദുര്‍ഗാ ക്ഷേത്രം
വയനാട് യാത്രയില്‍, കാട്ടിക്കുളത്തിനും - തിരുനെല്ലിക്കും ഇടയില്‍ പ്രധാന റോഡില്‍നിന്നും മാറി വന പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ രണ്ടു വേട ക്ഷേത്രങ്ങള്‍. നിരപ്പില്‍ നിന്നും രണ്ടാളുകളുടെ ആഴത്തില്‍ ഏകദേശം പതിനഞ്ചു മീറ്റര്‍ നീളത്തിലും പത്തു മീറ്ററോളം വീതിയിലും ഉള്ള ഒരു കുഴിയിലാണ് ഈ രണ്ടു ക്ഷേത്രങ്ങള്‍ ഉള്ളത്. കാളീ ക്ഷേത്രം എന്നാണു പറയപ്പെടുന്നതെങ്കിലും പ്രതിഷ്ഠ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഈ ക്ഷേത്രങ്ങള്‍ക്ക് അല്‍പ്പം മുകളിലായി വനദുര്ഗയുടെതെന്നു സങ്കല്പ്പിക്കപ്പെടുന്ന, കല്ലുകളും ത്രിശൂലങ്ങളും ഒക്കെ ഉള്ള ഒരു സ്ഥലം കാണാം. അവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള ത്രിശൂലങ്ങളില്‍ വേടന്മാരുടെ ആചാരവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടു കുപ്പിവളകളും ചെമ്പട്ടുകളും കോര്ത്തിട്ടിരിക്കുന്നു.
ചരിത്രം (കടപ്പാട് : ഞങ്ങളുടെ കൂടെ ഒരു ദിവസം മുഴുവന്‍ ഉണ്ടായിരുന്ന മാനന്തവാടി
Wednesday, 22 December 2010
ഒരു ഗ്രാമീണ രാഷ്ട്രീയ വെടിവെട്ടം
Tuesday, 30 November 2010
നാറാണത്തു ഭ്രാന്തന്റെ രായിരനെല്ലൂര്‍ മല


ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോരും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്താണ് നാറാണത്തു ഭ്രാന്തനാല്‍ അറിയപ്പെടുന്ന രായിരനെല്ലൂര്‍ മല. നാറാണത്തു ഭ്രാന്തന് ദേവീദര്‍ശനമുണ്ടായി എന്ന് പറയപ്പെടുന്ന തുലാം ഒന്നിന് രായിരനെല്ലൂര്‍ മല കയറുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം ജനങ്ങള്‍ എത്തിച്ചേരുന്നു.
പട്ടാമ്പി - പെരിന്തല്‍മണ്ണ റൂട്ടില്‍ കൊപ്പത്ത് നിന്നും വളാഞ്ചേരി പോകുന്നവഴിയിലാണ് രായിരനെല്ലൂര്‍

ഇന്ന്, ജോലി സംബന്ധമായി പെരിന്തല്‍മണ്ണ ചെന്നപ്പോളാണ്, പ്രസിദ്ധമായ ഈ മലകയറ്റ ദിവസമായ തുലാം ഒന്ന് ഇന്നാണ് എന്നോര്‍ത്തത്. ഉച്ചയ്ക്ക് ശേഷമാണ് അങ്ങോട്ടേക്ക് വച്ച് പിടിച്ചത്. അതുകൊണ്ട് തന്നെ തിരക്ക് കുറവായിരുന്നു. കൊപ്പത്ത് നിന്നും വളാഞ്ചേരി റൂട്ടില്‍ ഏകദേശം നാലുകിലോമീറ്റര്‍ ദൂരം ചെന്നപ്പോള്‍ തന്നെ വഴിവാണിഭക്കാരുടെ നിര റോഡിനിരുവശവും. ബൈക്ക് ഒതുക്കിയിട്ടു മലയിലേക്കുള്ള വഴിയെ നടന്നു. പത്തിരുനൂറു മീറ്റര്‍ നടന്നപ്പോഴേക്കും കുത്തനെയുള്ള ദുര്‍ഘടമായ കയറ്റം തുടങ്ങുകയായി. കയറ്റമെന്ന് പറഞ്ഞാല്‍ പോര, ഒന്നൊന്നര കയറ്റം

. അവിടെ നിന്ന് നോക്കിയാല്‍ ദൂരെ പട്ടാമ്പിവരെയുള്ള സുന്ദരമായ കാഴ്ച. പ്രതിമയ്ക്ക് പിന്നിലായി വിശാലമായ പറമ്പിന്റെ അങ്ങേ അറ്റത്തായി വളരെ പഴക്കമുള്ള ഒരു ദേവീ ക്ഷേത്രം. എല്ലാം ചുറ്റിനടന്നു കണ്ടു തിരിച്ചിറങ്ങുമ്പോഴും ആളുകള്മല കയറി വന്നുകൊണ്ടിരിക്കുന്നു.
കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നിൽകുംബോൾ
കോലായിലീകാലമൊരു മന്തുകാലുമായ്

തീ കായുവാനിരിക്കുന്നു
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവരയിലേക്കു തിരിയുന്നു....
Saturday, 6 November 2010
പാലക്കാടിന് പ്രൗഡിയേകി ടിപ്പുവിന്റെ കോട്ട

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്താണ് പാലക്കാട് കോട്ട (ടിപ്പു സുല്‍ത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766-ല്‍ പണികഴിപ്പിച്ച ഈ കോട്ട ഒരു ചരിത്ര സ്മാരകമാണിത്. കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് ആധികാരികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സാമൂതിരിയുടെ ഒരു ആശ്രിതനും ഇവിടത്തെ ഭരണാധികാരിയുമായിരുന്ന പാലക്കാട് അച്ഛന്‍, പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പ് സ്വതന്ത്ര ഭരണാധികാരിയായി.
എങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈദരാലി കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ല്‍ കേണല്‍ ഫുള്ളര്‍ട്ടണ്‍ വീണ്ടും ഈ കോട്ട പിടിച്ചടക്കിയെങ്കിലും അതിനടുത്ത വര്‍ഷം അവര്‍ കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ല്‍ അവസാനമായി ബ്രിട്ടീഷുകാര്‍ കേണല്‍ സ്റ്റുവാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ കോട്ട പിടിച്ചടക്കി.
കൂടാതെ കോട്ടയുടെ പടിഞ്ഞാറ് വശത്തായി കലാ സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനുള്ള 'രാപ്പാടി' എന്നാ ഓപ്പണ്‍ എയര്‍ തീയേറ്ററും, കോട്ടയ്ക്കു സമീപമായി വാടിക എന്ന ഒരു പാര്‍ക്കും സജ്ജമാക്കിയിരിക്കുന്നു. ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പിന്റെ (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) സംരക്ഷണയിലാണ്. ഇന്ത്യയിലെ തന്നെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു ചരിത്ര സ്മാരകമാണിത്. കോട്ടയുടെ പുറത്തു പ്രധാന റോഡിനപ്പുറത്താണ് കോട്ട മൈതാനം സ്ഥിതി ചെയ്യുന്നത്. പ്രതാപ കാലത്ത് ഇവിടെയായിരുന്നത്രേ ആനകളെയും കുതിരകളെയും സൂക്ഷിച്ചിരുന്ന ലായങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോള്‍ കോട്ടമൈതാനം, പ്രസിദ്ധമായ പലവിധ മത്സരങ്ങള്‍ക്കും വേദിയാകുന്നു.
Wednesday, 3 November 2010
വീണപൂവിന്റെ ഗന്ധം പേറി ജൈനിമേട് ജൈനക്ഷേത്രം

ഷാജി മുള്ളൂക്കാരന്‍
ഈ ജൈനക്ഷേത്രം പാലക്കാട് നഗരത്തിനടുത്താണ്. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തെ ജൈനിമേട് എന്നാണറിയപ്പെടുന്നത്. കേരളത്തിൽ അധികം പ്രചാരമില്ലാത്ത ജൈനമതം ഇന്നും നിലനിൽക്കുന്ന വളരെ ചുരുക്ക ചില

വളരെ കുറച്ചു ജൈന മതസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഇപ്പോഴുള്ളതില്‍ ജൈന കുടുംബത്തിന്റെ ഏറ്റവും പ്രായമുള്ള


വയനാട്ടിലുള്ള ഒരു ട്രസ്റ്റിനു കീഴിലാണ് ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്।
അനുബന്ധം
(ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്,രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് സാന്നിധ്യമറിയിക്കുന്നത്
തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ളവളരെ ലളിതമായ ജീവിതരീതിയാണ് ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്। ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട് ജൈനമതത്തിന്റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേർ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേർ ജൈന സന്യാസി-സന്യാസിനികൾക്ക് ഭക്ഷണവും മറ്റും നൽകി ഈ ആശയത്തെ പ്രോൽസാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിന് കൂടുതൽ പ്രോൽസാഹനം നൽകിയിരുന്നത്. സ്വന്തം കാർഷികവിഭവങ്ങളെ കീടങ്ങളിൽ നിന്നും മറ്റും സംരക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങൾ അനുസരിക്കുന്നതിന് ഇവർ കൂടുതൽ പ്രയാസം നേരിട്ടു അനുബന്ധവിവരങ്ങള്‍ക്ക് വിക്കിപീഡിയയോട് കടപ്പാട്
ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. എന്നിരുന്നാലും മഹാരാഷ്ട്ര, ഗുജറാത്തിലെ കത്തിയവാർ പ്രദേശം, രാജസ്ഥാൻ എന്നിവയാണ് ജൈനരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. ഇവരുടെ പണത്തിന്റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാർക്കും പുരോഹിതർക്കുമായും ചെലവഴിക്കുന്നുണ്ട്
Tuesday, 5 October 2010
ചൂളംവിളിയൊച്ചയ്‌ക്ക് കാതോര്‍ക്കുന്ന മുതലമട



അതില്‍ ഏറ്റവും ഇഷ്ടമായി തോന്നിയത് മുതലമട റെയില്‍വേ സ്റ്റേഷന്‍ തന്നെ. ട്രാക്കിന്റെ ഒരു വശം മുഴുവന്‍, ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍ മരങ്ങള്‍ ഉള്ള ഈ സ്റ്റേഷന്‍ പറഞ്ഞറിയിക്കാനാകാത്ത അത്രയും ഭംഗിയുള്ളതായിരുന്നു. മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലുള്ളവരുടെ - കിഴക്കന്‍ പാലക്കാടിന്റെ ജീവിതവുമായി അത്രയേറെ ലയിച്ചു ചേര്‍ന്നിരുന്നു പതിറ്റാണ്ടുകളായി ഈ തീവണ്ടി പാത.

