Showing posts with label വനിത. Show all posts
Showing posts with label വനിത. Show all posts

Sunday, 16 May 2010

മെട്രോ നഗരത്തിലെ വനിതകളുടെ ദുഃസ്ഥിതി

ടൈറ്റസ്‌ കെ. വിളയില്‍
ഓരോ നഗരത്തിന്റെയും ഭൗതീക വളര്‍ച്ചയുടെ അനിവാര്യതയാണ്‌, അതിന്റെ പരിസരങ്ങളില്‍ തെഴുത്ത്‌ വളരുന്ന ക്രിമിനലിസം. മെട്രോ നഗരമായി വളരുന്ന കൊച്ചിയും ഈ ശാപത്തില്‍ നിന്ന്‌ മുക്തമല്ല. എല്ലാ അധോലോക വ്യാപാരങ്ങളുടെയും കേന്ദ്രമായി കൊച്ചി പരിണമിച്ചിട്ട്‌ വര്‍ഷങ്ങളായി. കഴിവും പ്രാപ്തിയും സത്യസന്ധതയുമുള്ള പോലീസ്‌ ഓഫീസര്‍മാര്‍ ക്രമസാമാധാന പാലനത്തിന്‌ ചുക്കാന്‍ പിടിക്കുമ്പോഴും ഈ അധോലോക ശക്തികള്‍ അവരുടെ സാമ്പത്തീകവും രാഷ്ട്രീയവുമായ പിന്‍ബലത്തില്‍ നഗരത്തില്‍ അഴിഞ്ഞാടുകയാണ്‌.



നിരപരാധികളും
സാധാരണക്കാരും വനിതകളുമാണ്‌ ഈ ഗുണ്ടാവിളയാട്ടത്തിന്റെ ഇരകളില്‍ ഭൂരിപക്ഷവും. മോഷണവും പിടിച്ചുപറിയും കൊലപാതകവും പെണ്‍വാണിഭവും മയക്കമരുന്ന്‌ കച്ചവടവും കള്ളക്കടത്തും ഹവാല ഇടപാടും മണല്‍ കടത്തും കള്ളച്ചാരായ വ്യാപാരവും തുടങ്ങി സമൂഹത്തിന്റെ സമാധാന ജീവിതം നശിപ്പിക്കുന്ന ശക്തികളെ കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരുദിവസവും മെട്രോ നഗരത്തില്‍ പുലരുന്നില്ല.



സിറ്റി പോലീസ്‌ കമ്മീഷണറുടെ ശക്തമായ നിലപാടും പോലീസ്‌ സേനയിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സേവനവും ഷാഡോപോലീസുമൊക്കെ ചേര്‍ന്നതോടെ നഗരത്തിലെ ഗുണ്ടാവിളയാട്ടത്തിന്‌ സാരമായ വ്യത്യാസം വരുത്താന്‍ സാധിച്ചിട്ടുണ്ട്‌. അപ്പോള്‍ പോലും സ്ത്രീകള്‍ക്ക്‌ നേരെ നടത്തുന്ന അക്രമങ്ങളും അതികക്രമങ്ങളും നിത്യേന വര്‍ധിച്ച്‌ വരികയാണ്‌. യാത്രചെയ്യുന്ന ബസ്സില്‍ മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വരെ ഇവര്‍ ക്രൂരമായ പീഡനത്തിനും മുതലെടുപ്പിനും ഇരയാവുകയാണ്‌. മാന്യത ഓര്‍ത്ത്‌ പലരും പലതും പുറത്ത്‌ പറയുന്നില്ല എന്നേയുള്ളു.
അതേസമയം തങ്ങള്‍ക്ക്‌ നേരെയു
ണ്ടാവുന്ന അതിക്രമങ്ങളെ കുറിച്ചും അക്രമങ്ങളെ കുറിച്ചും പരാതിപ്പെട്ടാലും നടപടിയുണ്ടാകുന്നില്ല എന്നതാണ്‌ സ്ത്രീസമൂഹത്തിന്റെ പരാതി. ഒരു വനിതാ ഓഫീസര്‍ ഐജി സ്ഥാനത്തിരിക്കുന്ന ജില്ലയിലാണ്‌ സ്ത്രീകള്‍ ഇങ്ങനെ പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്നത്‌ എന്നത്‌ ഈ മെട്രോനഗരത്തിന്‌ ഒട്ടും ഭൂഷണമല്ല. പോലീസ്‌ അധികൃതര്‍ പോലും ഇത്തരം വിഷയങ്ങളില്‍ ഇരകളെ വിട്ട്‌ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ദാരുണാവസ്ഥയാണ്‌ മെട്രോനഗരത്തില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.



ഒരു സംഭവം ശ്രദ്ധിക്കുക. "കടവന്ത്രയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 24 കാരിയായ ഞാന്‍ ഇക്കഴിഞ്ഞ ഒമ്പതിനാണ്‌ ആകെ തളര്‍ത്തിക്കളഞ്ഞ സംഭവമുണ്ടായത്‌. പത്രങ്ങ
ളില്‍ കൊടുക്കാനുള്ള പരസ്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ വാങ്ങിക്കൊണ്ടുപോകാറുള്ള സതീഷ്‌ എന്ന യുവാവ്‌ രാവിലെ ഒമ്പതരയോടെ ഓഫീസില്‍ കയറിവന്നു. ഞാനവിടെ തനിച്ചായിരുന്നു. മേലുദ്യോഗസ്ഥന്‍ എത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അവധിയിലുമായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞേവരികയുള്ളു എന്ന്‌ മേലുദ്യോഗസ്ഥന്‍ സതീഷിനെ ഫോണിലൂടെ അറിയിച്ചു. എന്നാല്‍, ഫോണ്‍ വെച്ച ശേഷം സതീഷ്‌ എന്റെ ദേഹത്ത്‌ തൊട്ടപ്പോള്‍ എതിര്‍ത്തു. വല്ലാതെ ഭയപ്പെട്ടുപോയി. പെട്ടെന്ന്‌ അകത്തെ മുറിയില്‍ ഫോണ്‍ ബെല്ലടിച്ചു. ഓടിപ്പോയി ഫോണെടുത്തപ്പോഴേക്കും പിന്നാലെ വന്ന അയാള്‍ കഥതകടച്ച ശേഷം എന്നെ കടന്നുപിടിച്ചു. ബലം പ്രയോഗിച്ച്‌ വസ്ത്രങ്ങളഴിച്ചുകളയാനും മാനഭംഗപ്പെടുത്താനും ശ്രമിച്ചു.


മല്‍പ്പിടുത്തത്തിനിടെ അയാളെ ചവിട്ടിവീഴ്ത്തി ഞാനൊരുവിധം പുറത്തുടന്നു. ഞാന്‍ കരഞ്ഞുകൊണ്ട്‌ ഓടുകയായിരുന്നു. അയാള്‍ പെട്ടെന്ന്‌ സ്ഥലം വിട്ടു. മേലുദ്യോഗസ്ഥനെ വിവരമറിയിച്ചപ്പോള്‍ അദ്ദേഹം ഉടനെത്തി എന്നെയും കൂട്ടി വനിതാസെല്ലിലും വനിതാപോലീസ്‌ സ്റ്റേഷനിലുമെത്തി. തുടര്‍ന്ന്‌ കടവന്ത്ര പോലീസ്‌ സ്റ്റേഷനിലും പരാതി നല്‍കി. പിറ്റേന്ന്‌ രാവിലെ കടവന്ത്ര എസ്‌ഐയും രണ്ട്‌ പോലീസുകാരും ഞങ്ങളുടെ ഓഫീസിലെത്തി. വനിതാ പോലീസുകാര്‍ ഒപ്പമുണ്ടായിരുന്നില്ല എന്നത്‌ എടുത്ത്‌ പറയട്ടെ. "പരാതി പിന്‍വ
ലിക്കണം പ്രതിയെ പിടിച്ച്‌ കുറച്ച്‌ തല്ല്‌ കൊടുത്തുവിടാം കേസ്‌ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌" ഇതായിരുന്നു പോലീസിന്റെ ഉപദേശം. ഞാന്‍ പരാതിയില്‍ ഉറച്ചുനിന്നു. ഇതിനിടെ ഞങ്ങളുടെ സ്ഥാപനത്തില്‍ വന്ന അഞ്ചുപേരെ എസ്‌ഐ മടക്കി അയച്ചു. "കേസുള്ള സ്ഥാപനമാണ്‌ ഇവിടെ നില്‍ക്കണ്ട" എന്നായിരുന്നു എസ്‌ഐ പറഞ്ഞത്‌ പിന്നീട്‌ പലവട്ടം എസ്‌ഐ ഫോണില്‍ വിളിച്ചു. കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുത്‌ എന്നതായിരുന്നു ആവശ്യം......



അടുത്ത ദിവസം പ്രതി സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ജാമ്യം അനുവദിക്കാവുന്ന വകുപ്പുകളാണ്‌ ചുമത്തിയിരുന്നത്‌ എന്നറിയുന്നു. പോലീസ്‌ കൈക്കൂലി വാങ്ങി പ്രതിയെ സഹായിക്കുകയായിരുന്നു എന്ന്‌ ന്യായമായും ഞാന്‍ സംശയിക്കുന്നു. നടപടിയൊന്നും പിന്നീട്‌ ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ ഐജി ഡോ. ബി സന്ധ്യയെ കണ്ട്‌ പരാതിപ്പെട്ടു. കേസിന്റെ സ്ഥിതി അന്വേഷിക്കാമെന്ന്‌ ഐജി പറഞ്ഞിരിക്കുകയാണ്‌. ഡിജിപിക്കും സിറ്റിപോലീസ്‌ കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌ ".
കടവന്ത്രയിലെ ജനമൈത്രി പോലീസ്‌ സ്റ്റേഷനിലെ നീതി നിര്‍വ്വഹണമാണ്‌ മുകളില്‍ വിവരിച്ചത്‌. നഗരമധ്യത്തിലുള്ള ഒരു സ്ഥാപനത്തിലെ വനിതാ ജീവനക്കാരിക്ക്‌ പോലും സുരക്ഷയില്ല എന്നതിനൊപ്പം അവരെ പീഡിപ്പിച്ചവരെ രക്ഷിക്കാന്‍ പോലീസ്‌ കൂട്ടുനില്‍ക്കുന്നു എന്നതാണ്‌ ഈ സംഭവത്തിലെ അശ്ലീലത. മദ്യപിക്കാതിരുന്ന അഡ്വക്കറ്റിനെ മദ്യപിച്ചു എന്നാരോപിച്ച്‌ ചെവിക്കല്ല്‌ അടിച്ചുതകര്‍ത്ത മിടുക്കന്മാരാണ്‌ കടവന്ത്രയിലെ ജനമൈത്രി പോലീസ്‌ സ്റ്റേഷനിലെ നീതിപാലകര്‍.




ഈ സംഭവത്തിനോട്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌ ബാക്കി ലഭിക്കാനുള്ള ഒന്നര രൂപ ചോദിച്ചതിന്‌ പ്രൈവറ്റ്‌ ബസിലെ കണ്ടക്ടറില്‍ നിന്ന്‌ മുഖത്തടിയേറ്റ വീട്ടമ്മയുടെ അനുഭവം. കലൂരില്‍ നിന്ന്‌ രണ്ടു പെണ്‍മക്കളോടൊപ്പം എറണാകുളത്തേക്കുള്ള ബസില്‍ കയറിയതാണ്‌ ഈ വീട്ടമ്മ. ബാക്കി നല്‍കാനുള്ള ഒന്നര രൂപയെക്കുറിച്ച്‌ പലവട്ടം വീട്ടമ്മ കണ്ടക്ടറെ ഓര്‍മ്മപ്പെടുത്തിയിരുന്നു. പക്ഷെ, നല്‍കിയില്ല. എന്നാല്‍, കച്ചേരിപ്പടി സ്റ്റോപ്പിലെത്തും മുമ്പ്‌ ഒന്നര രൂപ ഡോര്‍ ചെക്കറുടെ കൈയില്‍ ഏല്‍പ്പിച്ച്‌ വീട്ടമ്മക്ക്‌ നല്‍കാനാണ്‌ കണ്ടക്ടര്‍ പറഞ്ഞത്‌. എന്തിനാണ്‌ പണം ഡോര്‍ ചെക്കറെ ഏല്‍പ്പിച്ചതെന്ന്‌ ചോദിച്ചതും വീട്ടമ്മയുടെ ചെകിടടച്ച്‌ അടിച്ചു വീഴുകയായിരുന്നു അവരെ കണ്ടക്ടര്‍.
ഈ സംഭവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്‌ മെട്രോ നഗരത്തില്‍ വനിതകളുടെ ജീവിതം എത്രമാത്രം അരക്ഷിതമാണ്‌ എന്നതിലേക്കാണ്‌. പരാതി നല്‍കിയാലും, പ്രതി ആരെന്ന്‌ തിരിച്ചറിഞ്ഞാലും വാദി സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ സ്ത്രീ ആണെങ്കില്‍ നീതി നിര്‍വ്വഹണം ഒരു വഴിയായിരിക്കുമെന്നാണ്‌ മേല്‍ സൂചിപ്പിച്ച രണ്ടുസംഭവങ്ങളും വ്യക്തമാക്കുന്നത്‌. ഇതിനിടയില്‍ വീട്ടമ്മയെ കണ്ടക്ടര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ്‌ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്വമേധയാ കേസ്‌ എടുക്കുമെന്ന്‌ വനിതാ കമ്മീഷന്‍ വീമ്പിളക്കുന്നതും കേട്ടു. . ആദ്യ സൂചിപ്പിച്ച യുവതിയുടെ ദുരന്തം വനിതാ കമ്മീഷന്‍ അറിഞ്ഞിട്ടുപോലുമില്ല എന്നാണ്‌ തോന്നുന്നത്‌. ഈ രണ്ടു സംഭവവും അറിഞ്ഞമട്ടിലല്ല സിപി)എമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും വനിതാസംഘടനകളും അവരുടെ ബഹുമാന്യരായ നേതാക്കളും.



നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വനിതാ ഐജിയായി ക്രമസമാധാന പാലനം നടത്തുന്ന നഗരത്തിലാണ്‌ ഈ രണ്ട്‌ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്‌. മൊബെയില്‍ ഫോണിലൂടെയുള്ള ശല്യങ്ങളും മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച്‌ ഫോട്ടോ എടുത്തുകൊണ്ടുള്ള ചൂഷണങ്ങളും നിര്‍ബാധം നഗരത്തില്‍ നടക്കുന്നുണ്ട്‌. പരാതി കിട്ടാതെ എങ്ങനെ നടപടിയെടുക്കുമെന്നാണ്‌ പോലീസിന്റെ ചോദ്യം. മേല്‍ വിവരിച്ച രണ്ട്‌ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും എങ്ങനെ പോലീസിനെ സമീപിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ മറ്റ്‌ കുറ്റകൃത്യങ്ങള്‍ക്ക്‌ നേരെ കണ്ണടയ്ക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ്‌ സ്ത്രീ പീഡകര്‍ക്കും സംരക്ഷണം നല്‍കുന്നു എന്നാണ്‌ ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ഇതിനെതിരെ പൊതുസമൂഹം ജാഗ്രതയോടെ പ്രതികരിക്കുകയും പ്രതിഷേധവുമായി മുന്നിട്ടിറങ്ങുകയും ചെയ്യാതെ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ ഇരകള്‍ക്ക്‌ അനുകൂലമായ നടപടിയുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഡിവൈഎഫ്‌ഐക്കാരും മാര്‍ക്സിസ്റ്റ്‌ സഖാക്കളും വരച്ച വരയില്‍ പോലീസിനെ നിര്‍ത്തുന്ന നിലയിലേക്ക്‌ പൊതുസമൂഹവും ഉയരണമെന്ന്‌ തന്നെയാണ്‌, സ്ത്രീകള്‍ക്കെതിരായുള്ള പരാതി ലഭിച്ചിട്ടും അതില്‍ ഫലപ്രദമായ നടപടികളെടുക്കാത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്‌. അതേ ജനത്തെ നിയമം കൈയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ മെട്രോ നഗരത്തിലെ കുറേ പോലീസുകാരെങ്കിലും.


Monday, 15 March 2010

വനിതാ സംവരണ ബില്ലും ഹിഡന്‍ അജണ്ടകളും

ടൈറ്റസ്‌ കെ. വിളയില്‍

ഒന്നരപതിറ്റാണ്ട്‌ കാലം നീണ്ടുനിന്ന രാഷ്ട്രീയ കബളിപ്പിക്കലിനൊടുവില്‍ രാജ്യസഭ വനിതാ സംവരണബില്‍ പാസാക്കി. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അപമാനകരമായ രണ്ടുദിവസത്തെ 'നടപടിക്രമങ്ങള്‍ക്ക്‌' ശേഷമാണ്‌ പാര്‍ലമെന്റിലും നിയമസഭകളിലും വനികള്‍ക്ക്‌ 33 ശതമാനം സംവരണം നല്‍കാനുള്ള ഭേദഗതി ബില്‍ രാജ്യസഭ അംഗീകരിച്ചത്‌. ഒന്നിനെതിരെ 186 വോട്ടുകള്‍ക്കാണ്‌ ബില്‍ പാസായത്‌.


കോണ്‍ഗ്രസ്‌, ബിജെപി, ഇ
ടതുകക്ഷികള്‍, ഡിഎംകെ. തുടങ്ങിയവര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ബിഎസ്പി, എസ്പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്‌ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു. 14 വര്‍ഷം മുമ്പാരംഭിച്ച നടപടികളുടെ ഒരു കടമ്പ മാത്രമാണ്‌ 2010 മാര്‍ച്ച്‌ 9ന്‌ കടന്നത്‌. ഇനി ലോകസഭയും രാജ്യത്തെ പകുതിയലധികം നിയമസഭകളും ഈ ബില്ല്‌ പാസാക്കണം. ഭേദഗതിക്ക്‌ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കണം. അതിന്‌ ശേഷം ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യണം. തുടര്‍ന്ന്‌ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനുള്ള നിയമം പാര്‍ലമെന്റ്‌ പാസാക്കണം. ഇതിനായി കമ്മീഷനോ സമിതിയോ രൂപീകരിക്കണം. മണ്ഡല പുനഃക്രമീകരണം പോലുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാക്കണം. ഇത്രയുമായെങ്കില്‍ മാത്രമേ വനിതാ സംവണരണബില്‍ നിയമമാവുകയുള്ളു.



നിലവില്‍ ഭരണഘടനയുടെ 330-ാ‍ം വകുപ്പാണ്‌ പട്ടിക വിഭാഗങ്ങള്‍ക്ക്‌ സീറ്റ്‌ സംവരണം ചെയ്യുന്നത്‌. ഇതിനൊപ്പം 330-എ എ
ന്ന വകുപ്പാണ്‌ വനിതാ സംവരണം സംബന്ധിച്ച്‌ പുതുതായി ചേര്‍ക്കുന്ന ഭേദഗതി. പാര്‍ലമെന്റ്‌, നിയമസഭാ സീറ്റുകളില്‍ പട്ടിക വിഭാഗങ്ങള്‍ക്ക്‌ സംവരണമുള്ളതുള്‍പ്പെടെയുള്ള സീറ്റുകളുടെ മൂന്നിലൊന്നാണ്‌ വനിതകള്‍ക്കായ നീക്കിവെയ്ക്കുന്നത്‌. പട്ടിക വിഭാഗ സംവരണങ്ങളില്‍ തന്നെ മൂന്നിലൊന്ന്‌ സീറ്റിലും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യന്‍ സീറ്റുകളിലും സംവരണമുണ്ടാകും. എന്നാല്‍, ഒരു മണ്ഡലവും സ്ഥിരമായി വനിതകള്‍ക്കായി സംവരണം ചെയ്യില്ല.
നിലവില്‍ 15 വര്‍ഷത്തേക്കാണ്‌ സംവരണം. മൂന്ന്‌ പൊതു തെരഞ്ഞെടുപ്പുകള്‍ ഒരു ഗണമായാണ്‌ കണക്കാക്കുന്നത്‌. മൂന്നെണ്ണം പൂര്‍ത്തിയാക്കുമ്പോഴേക്കും എല്ലാ മണ്ഡലവും ഒരുതവണ വനിതകള്‍ക്ക്‌ മാത്രമായി സംവരണം ചെയ്യപ്പെടും. ഇ
താണ്‌ വനിതാസംവരണ ബില്‍ നിയമമായി കഴിയുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്‌. നിലവിലുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍, ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടരവര്‍ഷം വേണ്ടിവരും. അതായത്‌ 2012 പകുതിയ്ക്കുശേഷം മാത്രമേ വനിതാ സംവരണ ബില്‍ നിയമമാവുകയുള്ളു.



ഭരണത്തിന്റെ മുഖ്യധാരയില്‍ വനിതാ പ്രാധിനിധ്യം, ജനസംഖ്യാനുപാതികമായി ഉറ
പ്പാക്കാനും ഭരണനടപടികളില്‍ വനികള്‍ക്ക്‌ പുരുഷന്മാര്‍ക്കൊപ്പം സ്ഥാനം നല്‍കാനുമാണ്‌ ഈ ബില്ലുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി 1996ല്‍ ദേവേഗൗഡ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്‌ ബില്‍ ആദ്യമായി ലോകസഭയില്‍ അവതരിപ്പിച്ചത്‌. എന്നാല്‍, സഭയുടെ കാലാവധി അവസാനിച്ചതോടെ ബില്ലും പാഴായി. തുടര്‍ന്ന്‌ 1998, 1999, 2002, 2003, 2008 എന്നീ വര്‍ഷങ്ങളില്‍ ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിച്ചെങ്കിലും യാദവ നേതാക്കളുടെ എതിര്‍പ്പ്‌ മൂലവും പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നതുകൊണ്ടും ബില്‍ പാസാക്കാനായില്ല.
ഒടുവില്‍ 2010 മാര്‍ച്ച്‌ 8ന്‌, അതായത്‌ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ശദാബ്ദി ആഘോഷദിവസം വനിതാ സംവരണബില്‍ പാസാക്കണമെന്ന കോണ്‍ഗ്രസ്‌ - യുപിഎ അധ്യക്ഷ സോണിയയുടെ നിര്‍ബന്ധപ്രകാരമാണ്‌ 201
0 മാര്‍ച്ച്‌ 8 -ാ‍ം തീയതി രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി ബില്‍ അവതരിപ്പിച്ചത്‌.



ഇവിടെ ഒരു ചോദ്യം ചോദിച്ചേ തീരു : സോണിയയുടെ ഇംഗിതപ്രകാരമാണോ നിയമനിര്‍മാണം അടക്കമുള്ള ഭരണ നടപടികള്‍ കേന്ദ്ര മന്ത്രിസഭ നടപ്പിലാക്കേണ്ടത്‌. അതോ ഇ
ന്ത്യയിലെ പൗരന്മാരുടെ ആഗ്രഹപ്രകാരമാണോ നിയമനിര്‍മ്മാണവും തുടര്‍ നടപടികളും സ്വീകരിക്കേണ്ടത്‌. ഗാന്ധിജിയെന്നൊരു 'വാല്‍പേരും' നെഹ്‌റു എന്നൊരു കുടുംബപേരും ഇന്ത്യക്കാര്‍ക്ക്‌ എത്രമാത്രം ബാധ്യതയും അസഹനീയതുമാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു വനിതാബില്‍ അവതരണം. സോണിയയുടെ ആഗ്രഹം നിറവേറ്റാന്‍ മന്‍മോഹന്‍ സിങ്ങും പ്രണബ്‌ കുമാറും വീരപ്പമൊയ്‌ലിയും അടക്കമുള്ളവര്‍ ധൃതിപിടിച്ച്‌ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധിക്ഷേപകരമായ നടപടികളാണ്‌ രാജ്യസഭയില്‍ കണ്ടത്‌. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പക്വതയുള്ളവരും രാഷ്ട്രീയ കാര്യത്തില്‍ വിശാല വീക്ഷണം പുലര്‍ത്തുന്നവരുമായിരിക്കും എന്ന പൊതുവായുള്ള ധാരണയെ പിച്ചിക്കീറുന്നതാണ്‌ മാര്‍ച്ച്‌ 8-ാ‍ം തീയതി കണ്ടത്‌. വനിതാബില്ലിന്റെ അവതരണം തടസ്സപ്പെടുത്തിയ ആര്‍ജെഡി, ലോകജനശക്തി, ജനതാദള്‍ യുണൈറ്റഡ്‌, ഡിഎസ്പി, എസ്പി, അംഗങ്ങള്‍ എല്ലാ മാന്യതകളും ലംഘിച്ചുകൊണ്ടാണ്‌ ബില്ലിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്‌. ഇത്‌ അതിര്‌ വിടുകയും രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ്‌ അന്‍സാരിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമം വരെ ഉണ്ടാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കിഷോര്‍ യാദവ്‌, കമാല്‍ അക്തര്‍, അമീര്‍ ആലംഖാന്‍, വീര്‍പാല്‍ സിങ്‌ യാദവ്‌ (എസ്പി), സുഭാഷ്‌ യാദവ്‌ (ആര്‍ജെഡി), സാബിര്‍ അലി (ലോക്ജനശക്തി), ഇജ്ജാസ്‌ അലി (ജനതാദള്‍ യുണൈറ്റഡ്‌) എന്നിവരെ നടപ്പ്‌ സമ്മേളനകാലം രാജ്യസഭയില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്യുകയുമുണ്ടായി.
ചരിത്രപ്രധാനമായ ഒരു ബില്ലാണ്‌ രാജ്യസഭ പാസാക്കിയതെന്ന കാര്യത്തില്‍ സംശയമില്ല.


എന്നാല്‍, ബില്ല്‌ പാസാക്കിയെടുക്കുന്നതിലും ബില്ലിനെ എതിര്‍ക്കുന്നതിലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വതസിദ്ധമായ ജനവിരുദ്ധത വ്യക്തമായി എന്നതാണ്‌ ശ്രദ്ധേയമായ വാസ്തവം. യുപിഎ സര്‍ക്കാര്‍ മാര്‍ച്ച്‌ എട്ടാം തീയതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കാരണം സോണിയയുടെ നിര്‍ബന്ധമായിരുന്നു എന്ന്‌ നേരത്തെ സൂചിപ്പിച്ചു. ഒന്നറിയുക കഴിഞ്ഞ 14 വര്‍ഷമായി വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പാസാക്കാന്‍ അനുവദിക്കാതിരുന്ന വനിതാ സംവരണബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാനോ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താനോ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍
തയ്യാറായില്ല. ബിജെപിയും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷം അനുകൂലിച്ചിട്ടും മാര്‍ച്ച്‌ എട്ടാം തീയതി ബില്‍ പാസാക്കിയെടുക്കാന്‍ കഴിയാതെ പോയത്‌ കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതയില്ലായ്മയേയാണ്‌ വ്യക്തമാക്കുന്നത്‌. ഇവിടെ ഓര്‍ക്കേണ്ടത്‌ അമേരിക്കയുമായുള്ള ആണവകരാര്‍ സംബന്ധിച്ച ബില്‍ പാസാക്കിയെടുക്കാന്‍ മന്‍മോഹന്‍ സിങ്ങും സോണിയയും പ്രണാബും വീരപ്പമൊയ്‌ലിയും എ.കെ. ആന്റണിയുമൊക്കെ പ്രദര്‍ശിപ്പിച്ച താല്‍പര്യവും ജാഗ്രതയുമാണ്‌. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷം ആ ബില്ലിനെ എതിര്‍ത്തിട്ടും വളരെ സുഗമമായി ബില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ കഴിഞ്ഞു. അതേസമയം ഇടതുപക്ഷവും ബിജെപിയും അടക്കമുള്ള പ്രതിപക്ഷം വനിതാസംവരണബില്ലിനെ അനുകൂലിച്ചിട്ടും അവതരിപ്പിച്ച ദിവസം അത്‌ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചതുമില്ല. ഇവിടെയാണ്‌ ഈ ബില്ലിന്റെ മറവില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഒളിപ്പിക്കുന്ന ഹിഡന്‍ അജണ്ട വ്യക്തമാകുന്നത്‌. വനിതാ സംവരണബില്‍ അവതരിപ്പിച്ച്‌ കൈയ്യടി നേടുക എന്നതിനപ്പുറം ഒരുലക്ഷ്യം കോണ്‍ഗ്രസിനോ കേന്ദ്ര സര്‍ക്കാരിനോ ഇല്ലായിരുന്നു എന്ന്‌ വ്യക്തം.


വനിതാബില്ലിന്റെ പേരില്‍ പ്രക്ഷുബ്ദമായ പാര്‍ലമെന്റിനെ, ധനബില്‍ പാസാക്കിയെടുക്കാന്‍ മന്‍മോഹനും കൂട്ടരും ശമിപ്പിച്ചത്‌ ഓര്‍ക്കുക. ധനബില്‍ പാസാക്കിയതിന്‌ ശേഷം മതി ലോകസഭയില്‍ വനിതാ ബില്‍ അവതരിപ്പിച്ച്‌ പാസാക്കുന്നതെന്നാണ്‌ ഇപ്പോഴത്തെ തീരുമാനം. ശ്രദ്ധിക്കുക. സോണിയ അടക്കമുള്ളവര്‍ നടത്തുന്ന രാഷ്ട്രി്യ‍ മലക്കം മറിച്ചിലുകളും വഞ്ചനകളും.
വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്ന മുലായം സിങ്‌ യാദവ്‌, ലലു പ്രസാദ്‌ യാദവ്‌, ശരത്‌ യാദവ്‌ തുടങ്ങിയ യാദവ നേതാക്കന്മാര്‍ ആവശ്യപ്പെടുന്നത്‌ വനിതാ സംവരണത്തിനുള്ളില്‍ ഉപസംവരണമാണ്‌. നിലവില്‍ പിന്നാക്ക വിഭാഗങ്ങളില്‍ പട്ടിക-വര്‍ഗ വനി തകള്‍ക്കാണ്‌ ഭരണരംഗത്ത്‌ സംവരണമുള്ളത്‌. എന്നാല്‍, ഇത്‌ മുസ്ലീങ്ങള്‍ അടക്കമുള്ള മറ്റ്‌ പിന്നാക്ക വിഭാഗ വനിതകള്‍ക്ക്‌ കൂടി ഉറപ്പാക്കണമെന്നാണ്‌ യാദവ നേതാക്കന്മാരുടെ ശാഠ്യം. പ്രഥമ ശ്രവണത്തില്‍ ശരിയല്ലേ എന്നുതോന്നുന്ന ഈ അവകാശ വാദത്തിന്‌ പിന്നിലും വലിയൊരു ഹിഡന്‍ അജണ്ടയുണ്ട്‌. അതായത്‌ വനിതാ സംവരണബില്ലിനെ എതിര്‍ത്ത സമാജ്‌ വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, എന്നിവരുടെ രാഷ്ട്രീയ പിന്‍ബലം മുസ്ലീം, പിന്നാക്ക സമുദായ വോട്ടുകളാണ്‌. ഈ വോട്ടുബാങ്കില്‍ വി
ള്ളല്‍ വീഴ്ത്തിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്‌ കൂടുതല്‍ സീറ്റുകള്‍ നേടിയത്‌. വനിതാ സംവരണബില്‍ പാസാകുന്നതോടെ ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിക്കുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ മുലായവും ലലുവും ശരതും ഭരണഘടനാവിരുദ്ധമാണെന്നറിഞ്ഞിട്ടും സംവരണത്തിനുള്ളിലെ ഉപസംവരണത്തിന്‌ വേണ്ടി ശബ്ദ കോലാഹലമുണ്ടാക്കുന്നത്‌.



ഇതേ നിലപാടാണ്‌ ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റേത്‌. ബംഗാളിലെ മുസ്ലീം വോട്ടുകളില്‍ കണ്ണുനട്ടാണ്‌ മമതാബാനര്‍ജി വോട്ടെടുപ്പില്‍ നിന്ന്‌ പിന്‍മാറിയത്‌.
ശ്രദ്ധിക്കണം, ഇന്ത്യയിലെ വനിതകള്‍ക്ക്‌ ഭരണരംഗത്ത്‌ 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനെ എങ്ങനെയെല്ലാമാണ്‌ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാരവെയ്ക്കുന്നതെന്ന്‌, ഒരു വാസ്തവം കൂടി അറിയുക. ഋതു ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ പഴന്തുണിപോലുമില്ലാത്തതുകൊണ്ട്‌ ചാരവും മണലും കുഴച്ച്‌ ആദിവസങ്ങളെ 'തടയാന്‍' നിര്‍ബന്ധിതരായ അതീവ നിസ്വ വനിതകളാണ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്‌.ഗോതമ്പുപാടങ്ങളിലും കരിമ്പു പാടങ്ങങ്ങളിലും അത്യദ്ധ്വാനം ചെയ്ത്‌ അവരുടെ വിയര്‍പ്പിന്റെ ഫലത്താല്‍ സോണിയ അടക്കമുള്ള നേതാക്കളേയും നമ്മേയും "നിറച്ചും ഊട്ടുന്നവര്‍.." !പഞ്ചസാര നല്‍കി നമുക്ക്‌ മധുരമേകുന്നവര്‍..ഇവര്‍ക്കൊപ്പം അദ്ധ്വാനിച്ച്‌ അരിയും പച്ചക്കറികളും ഫലങ്ങളും പൂക്കളും ' സൃഷ്ടി 'ക്കുന്ന , വിന്ധ്യനിപ്പുറമുള്ള ,പൊങ്ങച്ചമില്ലാത്ത, കറുത്തുമെലിഞ്ഞ സ്ത്രീജന്മങ്ങള്‍... ഇവരില്‍ ആരെയെങ്കിലും ഭരണത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനാണ്‌ ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതെന്ന്‌ കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌,



സമ്പത്തും അധികാരവും സാക്ഷരതയും വെളുത്തതൊലിയും അതിന്റെ ബലത്തില്‍ എന്തു തോന്ന്യാസവും കാണിക്കാന്‍ ഉളുപ്പില്ലാത്ത മറ്റൊരു വിഭാഗം സ്ത്രീകളെ വാര്‍ത്തെടുത്ത്‌ രാഷ്രീയവും സാമ്പത്തീകവും ലൈംഗീകവുമായ മുതലെടുപ്പ്‌ നടത്താനാണ്‌ ഇക്കണ്ട കോലാഹലം മുഴുവനും.സ്ത്രീയെ ഭോഗ വസ്തുവാക്കി മാറ്റാനുള്ള മറ്റൊരു "യൂഫിമിസം "(euphimism ) . അതായത്‌ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ദശാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന ജനവഞ്ചനയുടെ മറ്റൊരു മുഖം


വെറുതെ കുന്നായ്മ പറയുന്നതല്ല.അസൂയയുമല്ല.അഴിമതിയുടെ , വിധേയത്വത്തിന്റെ , " വെടക്കാക്കി തനിക്കാക്കാനുള്ള " ചെറ്റത്തരത്തിന്റെ നീച നീക്കമാണിത്‌. കണ്ണു തുറന്നു നോക്കുക, ഇന്ത്യയില്‍ സ്ത്രീകള്‍ ഭരിക്കുന്നിടങ്ങളിലെ കൊള്ളരുതായ്മകള്‍, വഞ്ചനകള്‍, ലൈഗീകമുതലെടുപ്പുകള്‍, കൂട്ടിക്കൊടുപ്പുകള്‍...
മായാവതി..ഷീലാ ദീക്ഷിത്‌..എന്തിനധികം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍- ഇവരൊക്കെ ആര്‍ക്കുവേണ്ടിയാണ്‌ നിലപാടെടുക്കുന്നത്‌..? ആരുടെയൊക്കെ കൈകളിലെ തോല്‍പ്പാവകാളാണിവരെല്ലാം..? വേണ്ട അവരെക്കുറിച്ചറിയില്ലെങ്കില്‍ സഖാവ്‌ പി.കെ ശ്രീമതിയിലേയ്ക്ക്‌ കണ്ണയയ്ക്കുക..ഞെട്ടിക്കുന്ന, ഓക്കാനമുണര്‍ത്തുന്ന കഴ്ചകള്‍..വാസ്തവങ്ങള്‍...
ഈ കൊടിയ വഞ്ചനകളെ ശാശ്വതീകരിക്കാനുള്ള മറ്റൊരു മന്ഥരാ മന്ത്രമാണ്‌, കൈകയി തന്ത്രമാണ്‌ വനിതാ സംവരണ ബില്ലിന്റെ പിന്നില്‍ ഇപ്പോഴത്തെ ഭരണകൂടത്തിനുള്ളത്‌. .സോണിയയ്ക്കു വേണ്ടി ലോക വനിതാ ദിനത്തില്‍, ഗൃഹപാഠം ചെയ്യാതെ ഈ ബില്‍ അവതരിപ്പിക്കാന്‍ തയ്യറായതിലൂടെ മന്‍മോഹനും പ്രണാബും മൊയ്‌ലിയുമൊക്കെ പ്രദര്‍ശിപ്പിച്ചത്‌ കൈകേയിക്കു മുന്നില്‍ സ്വയം ഷണ്ഡത്വം വരിച്ച കോസലരാജനീതി തന്നെയാണ്‌.ഊര്‍മ്മിളയ്ക്ക്‌ 14 വര്‍ഷത്തെ ഭര്‍തൃസാമിപ്യം നിഷേധിച്ച കൊടും ക്രൂരത...മനുഷ്യത്വമില്ലായമ.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP