Tuesday, 5 October 2010

ചൂളംവിളിയൊച്ചയ്‌ക്ക്‌ കാതോര്‍ക്കുന്ന മുതലമട

ഷാജി മുള്ളൂക്കാരന്‍

പുനലൂര്‍ - ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടികള്‍ നിര്ത്തലാക്കുന്ന വാര്‍ത്തക്കിടയില്‍ റെയില്‍വേ വകുപ്പിന്റെ അനാസ്ഥയുടെ സ്മാരകം. ഒരു വര്ഷം കൊണ്ട് ബ്രോഡ് ഗേജ് രീതിയിലേക്ക് മാറ്റും എന്നാ വാഗ്ദാനവുമായാണ് 2008 ഡിസംബറില്‍ റെയില്‍വേ, പാലക്കാടിന്റെ കിഴക്കന്‍ പ്രദേശമായ കൊല്ലങ്കോട്,മുതലമട, മീനാക്ഷിപുരം തുടങ്ങിയ പ്രദേശങ്ങളിലൂടെ തമിഴ്നാട്ടിലെ പൊള്ളാച്ചി വഴി പഴനിയിലേക്ക് പോകുന്ന ഈ മീറ്റര്‍ ഗേജ് തീവണ്ടി സര്‍വീസ് നിര്‍ത്തലാക്കിയത്. കിഴക്കന്‍ പാലക്കാടിന്റെ, ഒപ്പം നെല്ലിയാമ്പതി മലകളുടെ വശ്യ സൌന്ദര്യം മുഴുക്കെ ഈ യാത്രയില്‍ അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു




.
അതില്‍ ഏറ്റവും ഇഷ്ടമായി തോന്നിയത് മുതലമട റെയില്‍വേ സ്റ്റേഷന്‍ തന്നെ. ട്രാക്കിന്റെ ഒരു വശം മുഴുവന്‍, ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍ മരങ്ങള്‍ ഉള്ള ഈ സ്റ്റേഷന്‍ പറഞ്ഞറിയിക്കാനാകാത്ത അത്രയും ഭംഗിയുള്ളതായിരുന്നു. മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലുള്ളവരുടെ - കിഴക്കന്‍ പാലക്കാടിന്റെ ജീവിതവുമായി അത്രയേറെ ലയിച്ചു ചേര്‍ന്നിരുന്നു പതിറ്റാണ്ടുകളായി ഈ തീവണ്ടി പാത.






അടുത്തകാലത്ത്‌ മുതലമടയില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. ഇപ്പോള്‍, കാടുകയറി ആളും ആരവങ്ങളുമൊഴിഞ്ഞ്‌ അനാഥമായി കിടക്കുന്ന റെയില്‍വേ സ്റ്റേഷനും പരിസരവും. ഒരുവര്‍ഷം കൊണ്ട് തീരും എന്ന് പറഞ്ഞ ഗേജ് മാറ്റം, സര്‍വീസ് നിര്‍ത്തി രണ്ടുവര്‍ഷമാകാറായിട്ടും എങ്ങുമെത്തിയിട്ടില്ല. പഴനിയിലെക്കും പൊള്ളാച്ചിയിലേക്കുമുള്ള സ്വകാര്യ ബസ് സര്‍വീസുകാരെ സഹായിക്കാനായി റെയില്‍വേയിലെ ഒരുവിഭാഗം ഗേജുമാറ്റ ജോലികള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്ന വിമര്‍ശനങ്ങള്‍ക്കിടയിലും ഈ പ്രദേശതുള്ളവര്‍ കാത്തിരിക്കുകയാണ് ഗൃഹാതുരതയുണര്‍ത്തുന്ന ആ ചൂളം വിളിക്കായി..
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP