Wednesday, 3 November 2010

യന്ത്രപ്പാവകള്‍

വിനോഷ്‌ പൊന്നുരുന്നി

യന്ത്രപ്പാവകള്‍
നേരുകള്‍ നേരുന്നു
സൂര്യസാരഥി പിറക്കുന്നു
ഉഴുതുമറിക്കുന്നൊത്തിരുപ്പാടങ്ങള്‍
സ്വേകണങ്ങളാലീറനാകവേ
വിതപ്പാടം ഞാറിനാല്‍ തിങ്ങിനിറയുന്നു
നാളുകള്‍ കൊഴിയുന്നു
പാല്‍ക്കതിര്‍ കൊയ്യുന്നു
കതിരുകളിലൊരുപാട്‌ കനവുകള്‍ കാണുന്നു
കനവുകളിലൊരു നേര്‍ത്ത നൊമ്പരം വറ്റുന്നു.
യന്ത്രപ്പാവകള്‍ കണ്ണീരൊഴുക്കാതെ
കണ്ണീര്‍കടത്തിന്‍ നോവുകള്‍ ഒളിക്കുന്നു.
താന്‍ കൊയ്‌ത കതിരുകളിലാധിപത്യത്തിന്റെ
ഉന്മാദനൃത്തം മൂര്‍ഛിക്കവേ.
ജനിത്വനാകും കര്‍ഷക കുടിയാനെയാട്ടി-
പ്പായിക്കുന്നൊരധകാരവര്‍ഗവും.
ദാരിദ്ര്യ തീചൂളയിലുരുകുന്നു
യന്ത്രപ്പാവകളാകുന്നീ കര്‍ഷകര്‍.
പൈതലിന്‍ പൈദാഹം താണ്‌ഡവമാടുമ്പോള്‍
പുകയും മുലക്കണ്ണ്‌ നീട്ടുന്നു ജനയിത്രി.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP