ഉന്നത സാങ്കേതിക വിദ്യാഭ്യാസം.അതിലൂടെ വിദേശത്ത് ഉയര്‍ന്ന ജോലി.

രാജ്യത്തെ പരമോന്നത സാങ്കേതിക വിദ്യാലയമായ ഡല്‍ഹി ഐഐറ്റിയുടെ പശ്ചാത്തലത്തിലാണ് " ഫൈവ് പോയിന്റ് സംതിംഗ്-വാട്ട് നോട്ട് റ്റു ഡു അറ്റ് ഐഐറ്റി "സംഭവിക്കുന്നത്.പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ അവിടെ പഠിക്കാനെത്തിയ ഹരികുമാര്‍, അലോക് ഗുപ്ത, റിയാന്‍ ഒബ്രോയ് എന്നിവരിലൂടെ സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും സഹകരണത്തിന്റേയും പ്രണയത്തിന്റേയും അനിവാര്യത ബോദ്ധ്യപ്പെടുത്തുകയാണ് ചേതന്‍ ഭഗത്ത്.
മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മൂന്നു പേരും.കൂട്ടത്തില്‍ സമ്പന്നന്‍ റിയാന്‍ ആണ്.റിയാന്റെ മാതാപിതാക്കള്‍: വിദേശത്ത്.കരകൗശല വസ്തുക്കളുടെ വിപണനം.എല്ലാ ആഴ്ചയിലും അവര്‍ റിയാന് കത്തയയ്ക്കും.മാസത്തിന്റെ തുടക്കത്തില്‍ ചെക്കും.കത്തുകള്‍ ഒന്നു പോലും റിയാന്‍ പൊട്റ്റിച്ചു വായിക്കില്ല.എന്നാല്‍ എല്ലാം ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.ബാല്യം മുതല്‍ ബോര്‍ഡിങ്ങിലാണ് റിയാന്റെ വളര്‍ച്ച.അതു കൊണ്ട് വേറിട്ട ചിന്തകളാണ് എല്ലാകര്യ്ത്തിലും റിയാനുള്ളത്.റിയാന് മാതാപിതാക്കളെ ഇഷ്ടമല്ല.അല്ല അവരെ സ്നേഹിക്കാന്‍ കഴിയുന്നില്ല.കുട്ടുകരാണ് റിയാന്റെ എല്ലാം.അവര്‍ക്കായി ജീവിക്കുന്നതിലാണ് റിയാന്റെ ആനന്ദം.തനിക്കുള്‍ലതെല്ലാം കൂട്ടുകാരുമായി പങ്കിട്ട്, അവരൊത്ത് അടിച്ചു പൊളിച്ച്....91-)ം റാങ്കോടെയാ
ആര്‍ട്ടിസ്റ്റായ പിതാവ്.ബയോളജി അ
കഥ പറയുന്നത് ഹരികുമാറാണ്.അതു കൊണ്ട് ഹരിയുടെ കുടുംബ പശ്ചാത്തലം മറ്റു രണ്ടുപേരുടേതു പോലെ വ്യക്തമല്ല.കര്‍ക്കശക്കരനായ റിട്ടയേര്‍ഡ് ആര്‍മി ഓഫീസറുടെ പുത്രനാണെന്നു മാത്രം അറിയാം.കഠി ശിക്ഷകളുള്ള ശൈശവ, ബാല്യ, കൗമാരകാലം.പറയുന്നത് അനുസരിക്കുക.തിരിച്ചൊന്നും ചോദിക്കരുത്.ചോദിച്ചാല്‍ ബല്‍റ്റുകൊണ്ടുള്ള അടി തീര്‍ച്ച.ഈ വളര്‍ച്ച മൂലം ക്ലാസ്സില്‍ അദ്ധ്യാപകര്‍ ചോദിക്കുന്ന നിസാര ചോദ്യങ്ങള്‍ക്കു പോലും ഹരിക്ക് ഉത്തരം പറയാന്‍ കഴിയുന്നില്ല.വിയര്‍ത്ത്, വിക്കി, വിമ്മിട്ടപ്പെട്ട് അപഹാസ്യനാകാനാണ് യോഗം
ഹോസ്റ്റലിലെ ആദ്യ രാത്രിയി
ബക്കു എന്ന സീനിയറിന്റെ നേതൃത്വത്തില്‍ സിന്നിയേഴ്സ് മൂവരേയും നഗ്നരാക്കി റാഗിംഗ് തുടങ്ങി.ഹരികുമാറും അലോകും പൊക്കം കുറഞ്ഞ തടിയന്മാരായ ഫാരക്സ് ബേബികളാണ്.നിറവും അധികമില്ല.എന്നാല്‍ നല്ല പവന്‍ നിറത്തില്‍ സുന്ദരനും സുഭഗനുമാണ് റിയാന്‍.പുരുഷ

അലോകിനും ഹരിക്കും റിയാന്‍ അപ്പോള്‍ ദൈവം അയച്ച രക്ഷകനായി.അവര്‍ നന്ദി പറഞ്ഞെങ്കിലും റിയാന്‍ അതു കേട്റ്റതായി പോലും ഭാവിച്ചില്ല."സീനിയേഴ്സിനോട് ഒടക്കിയാല്‍.." അലോകിന്റെ സന്ദേഹം പൂര്‍ത്തിയാക്കും മുന്‍പ് റിയാന്‍ പറഞ്ഞു: " ഒരു കോപ്പും ഉണ്ടാകാന്‍ പോകുന്നില്ല.ഞാന്‍ കുറേ ബോര്‍ഡിങ്ങില്‍ വളര്‍ന്നിട്ടുള്ളതാണ്.ധൈര്യം കാണിക്കുന്നവനെ നേരിടാന്‍ ഇത്തിരി പുളിക്കേണ്ടി വരും"
അന്നു മുതല്‍ അവര്‍ സുഹൃത്തുക്കളായി.എന്നു മാത്രമല്ല റിയാന്‍ അവരുടെ നേതാവുമായി.സ്ക്വാഷ് കളിക്കുന്ന, ജോഗ്ഗിംഗ് നടത്തുന്ന, ചെസ് കളിക്കാനറിയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന,ഏതു വിഷയത്തിലും സ്വന്തമായ കാഴ്ചപ്പാടും അഭിപ്രായവുമുള്ള,തന്റേടമുള്ള റിയാന്.
മെഷീനുകളെക്കുറിച്ചുള്ളതായിരുന്
ക്രിസ്മസ്സിന് മാതാപിതാക്കള്‍ അയച്ചു കൊടുത്ത പോക്കറ്റ് മണികൊണ്ട് റിയാന്‍ ഒരു സ്കൂട്ടര്‍ വാങ്ങി.അതിലാണ് മൂവരും ക്ലാസ്സില്‍ പോയിരുന്നത്.സിനിമയ്ക്ക് പോകുന്നത്.കറങ്ങാനിറങ്ങുന്നത്
എങ്ങനെയൊക്കെ തലകുത്തി മറിഞ്ഞ് പഠിച്ചിട്ടും ആദ്യ വര്‍ഷം പത്തില്‍ അഞ്ചു മാര്‍ക്കും പിന്നെ ഇത്തിരിയും നേടാനെ മൂവര്‍ക്കും കഴിഞ്ഞിരുന്നുള്ളു." ഫൈവ് പോയിന്റ് സംതിംഗ്" ഈ വിഷയത്തില്‍ ഏറ്റവും ഖിന്നന്‍ അലോക് ആയിരുന്നു.അവന്റെ ജീവിത സമ്മര്‍ദ്ദങ്ങളും അത്തരത്തിലുള്ളതാണല്ലൊ.അതു കൊണ്ട് ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ അലോക് ഈ കമ്പനി വിട്ട് ഏറ്റവും നന്നായി പഠിക്കുന്ന വെങ്കട്ടിനൊപ്പം കൂടി
" വര തരം പോലെ വരയ്ക്കണം
ഇന്ത്യയൊന്നൊരു പേരു മുകളില്‍ കുറിക്കണം
ചുറ്റിലും കടല്‍ നീലവും കുന്നിനെലുകയും ചാര്‍ത്തണം
വടിവിതൊത്താല്‍ നിന്റെ പടവുകള്‍ ശോഭനം.
കൂടിയ മാര്‍ക്കിനീ ഭൂപടം വില്‍ക്കുകില്‍
നീ കൂട്ടത്തിലേറ്റം മിടുക്കന്‍
അഭ്യസ്ഥനാം ഇന്ത്യനെന്നല്ലോ നിനക്കു പേര്‍" എന്ന് കവി മധുസൂദനന്‍ നായര്‍ വരച്ചു കാട്ടിയ ടിപ്പിക്കല്‍ മിടുക്കനാണ് വെങ്കിട്ട്.അലോക് വിട്ടു പോയെങ്കിലും പഠിത്തവും വോഡ്ക്കയും ഇടയ്ക്കിടയ്ക്ക് കഞ്ചാവും സിഗരറ്റും ഒക്കെയായി ഹരിയും റിയാനും കാമ്പസ്സില്‍ കഴിഞ്ഞു.
ഇതിനു മുന്‍പ് തന്നെ ഹരി കാമുകനായി കഴിഞ്ഞിരുന്നു.ഏറ്റവും സ്ട്രിക്ട് ആയ മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ.ചെറിയാന്റെ പുത്രി നേഹയുമായുള്ള കണ്ടുമുട്ടല്‍ വളരെ യാദൃച്ഛികമായിരുന്നു.ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി.കര്ക്കശക്കാ
" നീ പഠിച്ചോ.ഞാന്‍ നിന്റെ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപൊയ്ക്കൊള്ളാം" എന്നു പറഞ്ഞ് റിയാന്‍ ഹരിയുമായി മുറി വിട്ടിറങ്ങിയപ്പോള്‍ പഠനത്തിന്റെ പേരില്‍ എത്ര നല്ല ഒരു സുഹൃത്തിനെയാണ് താന്‍ തള്‍ലിപ്പറഞ്ഞതെന്നോര്‍ത്ത് അലോക് വേദനിച്ചു.റിയാന്‍ ഒറ്റയ്ക്കാണ് അലോകിന്റെ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി പോയത് " മകനേ നീയൊരു മാന്യനാകാതെ മനുഷ്യന്റെ പച്ചയായിത്തീ
അതോടെ അലോക് വീണ്ടും പഴയ സുഹൃത്തുക്കള്‍ക്കൊപ്പമായി.
ഇങ്ങനെ പുഷ്കലമാകുന്ന സൗഹൃദവും അതിനിടയിലുണ്ടാകുന്ന കുസൃതികളും സാഹസങ്ങളും അതിന്റെ തിരിച്ചടികളും ഒക്കയാണ് ചേതന്‍ വിവരിക്കുന്നത്.എല്ലാ ഓപറേഷന്റേയും ബുദ്ധി കേന്ദ്രം റിയാന്‍ ആയിരുന്നു.നേഹയ്ക്ക് ലിപ്സ്റ്റിക്കുകളിടാന്‍ അവളുടെ പേരു കൊത്തിയ മെറ്റല്‍ ബോക്സ് തനിയെ ഉണ്ടാക്കി ഹരി നല്‍കിയത്, നേഹയുടെ ജന്മദിനത്തില്‍, പാതിരാത്രിക്ക് അവളുടെ മുറിയില്‍ ചെന്ന് ഹരി ആശംസ നേര്‍ന്നത്, എ ഗ്രേഡ് കിട്ടാത്തവരെ പ്രഫ.ചെറിയാന്
പഠനകാലത്ത് ഫൈവ് പോയിന്റ് സംതിംഗ് ആയിരുന്നവര്‍ ഇന്ന് ജീവിതത്തില്‍ നേട്ടങ്ങളുടെ ഹിമശൃംഗത്തില്‍.പഠനം മാത്രമായി ഒതുങ്ങാതെ സൗഹൃദത്തിന്റെ സഹകരണത്തിന്റെ, സ്നേഹത്തിന്റെ കുസൃതിയുടെ, സഹാനുഭൂതിയുടെ പുതിയ പാഠങ്ങളും ഇവര്‍ ഐഐറ്റി കാമ്പസ്സില്‍ നിന്ന് പഠിച്ചെടുക്കുന്നു.അതിനെല്ലാം കാരണക്കാരന്‍ എന്നും പുതിയ ആശയങ്ങളുമായി കൂട്ടുകാര്‍ക്കിടയില്‍ നിറഞ്ഞു നിന്ന റിയാനും.
ഹരിയിലൂടെ നര്‍മ്മരസം കലര്‍ത്തിയാണ്

അടുത്ത മാസം ഡെല്‍ഹിയില്‍ വച്ചു നടക്കുന്ന അലോകിന്റെ സഹോദരിയുടെ വിവാഹത്തില്‍ ഒത്തുചേരാനുള്ള ആകാംക്ഷയിലാണ് ഹരിയും അലോകും റിയാനും നേഹയും.ആ പ്രതീക്ഷയില്‍ നോവല്‍ അവസാനിക്കുമ്പോള്‍
" ഏതു ധൂസര സങ്കല്‍പത്തില്‍ പിറന്നാലും
ഏത് യന്ത്രവത്കൃത നാട്ടില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും " എന്ന വൈലോപ്പിള്ളിയുടെ വരികള്‍ ഒരു ചാറ്റുമഴയുടെ ചേലോടെ അനുവാചകന്റെ മനസ്സിലേയ്ക്ക് പാറിവീഴും.
ഡല്‍ഹിയില്‍ 'രൂപ പബ്ലിക്കേഷന്‍സ്' ആണ് "ഫൈവ് പോയിന്റ് സംതിംഗ്-വാട്ട് നോട്ട് ടു ഡു അറ്റ് ഐഐറ്റി "യുടെ പ്രസാധകര്‍