Tuesday, 12 April 2011

സ്വപ്‌നദര്‍ശനം

അനില്‍ പള്ളിയില്‍
ആകാശചെരുവിനുകീഴെ
ഗിരിശൃംഗത്തിലേക്ക്‌
ഊര്‍ന്നിറങ്ങുമൊരു മഴത്തുളളി
എന്നില്‍ പ്രണയം പടര്‍ത്തി
ശീതക്കാറ്റ്‌ വീശിയപ്പോള്‍ ഉണര്‍ന്നൂ.
എന്നിലെ കാമുകന്‍
പിന്നെ ഞാന്‍ പാടിയതൊക്കെയും
പ്രണയഗീതങ്ങളായിരുന്നു.




പിന്നീടെപ്പോഴോ
വീശിയ ചൂടുകാറ്റ്‌
എന്നിലെ പ്രണയത്തെ ആവിയാക്കി
വേനല്‍ ചൂടില്‍ വറ്റിയോരെന്‍
പ്രണയാര്‍ദ്ര ചിന്തകള്‍
ഉറവപൊട്ടിയത്‌ ജാലകത്തിനപ്പുറത്തെ
നിന്‍ ദൃശ്യസാന്നിദ്ധ്യത്താല്‍
മിഴിയിളക്കങ്ങള്‍ ഇളംകാറ്റില്‍
എന്‍ഹൃത്തടത്തില്‍ മഴനീര്‍ധാര വീഴ്‌ത്തി.



കാറ്റും മഴയും തീര്‍ന്നൊരു പുലരിയില്‍
ഞാന്‍ ഉണര്‍ന്നൂ
നിന്നെ ഞാന്‍ കണ്ടീല
മഴ നനഞ്ഞ രാത്രീയിലെ
സ്വപ്‌നക്കാഴ്‌ചയായ്‌ നീ
എന്നില്‍ നിറഞ്ഞു
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP