Saturday, 12 February 2011

നിലോഫര്‍ റഹ്മാന്‍

ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിച്ച
ആര്‍ദ്രതകളേയെല്ലാം
ബലിയര്‍പ്പിക്കാനായിരുന്നു
അയാളുടെ നിയോഗം...

ബലിയാവശ്യപ്പെടുന്ന
നിര്‍ബന്ധങ്ങളുടേയും
ബലിയായിത്തീരേണ്ടി വരുന്ന
നിസ്സഹായതയുടെയു-
മിടയിലെ തര്‍പ്പണമായിരു-ന്നയാളുടെ മനസ്സ്‌.

വേടന്റെ അമ്പുകളേറ്റിട്ടും
വേട്ടപ്പട്ടികളുടെ കടികളേറ്റിട്ടും
പിടഞ്ഞോടിയ ഇരയുടെ
ചകിതതയായിരു-ന്നയാളുടെ ജീവിതം

ഇങ്ങനെ
പറഞ്ഞു തുടങ്ങിയാല്‍
നാനാര്‍ത്ഥം,
പറഞ്ഞു കൊണ്ടിരുന്നാല്‍
പതിരുകളുതിരും...


അതു കൊണ്ട്‌
പറച്ചില്‍ നിര്‍ത്തി,
ക്രോമസോമുകളുടെ
ഏണിപ്പടി കയറിവരുന്ന
ഓര്‍മ്മകളെ ചവുട്ടിത്താഴ്ത്തി


ഒരു ചെമ്പനീര്‍പ്പൂമൊട്ടു നീട്ടുക,
തോറ്റുപോയ
ധിക്കാരിക്കുവേണ്ടി..!
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP