Tuesday, 25 May 2010

തീവണ്ടിയിലെ "ബോംബ്‌" 


ഗിരീഷ്‌ കൃഷ്‌ണ ചെന്നൈ

ട്രെയിനില്‍ പകല്‍ യാത്ര തിരഞ്ഞെടുത്ത നിമിഷത്തെ മനസ്സില്‍ ശപിക്കുകയായിരുന്നു ഞാന്‍ . ഭയങ്കര ചൂട് , ഉള്ള ഫാനുകളില്‍ ഒന്ന് വര്‍ക്ക്‌ ചെയ്യുന്നുമില്ല . രാത്രി വണ്ടികളിലോന്നും സീറ്റ്‌ ഒഴിവുണ്ടായിരുന്നില്ല . എല്ലാത്തിലും വെയ്‌റ്റിംഗ്‌ ലിസ്റ്റ് നൂറും കഴിഞ്ഞിരുന്നു . 20 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്ന യാത്രക്ക് റിസര്‍വേഷന്‍ ഇല്ലാത്തതു ചിന്തിക്കാനെ വയ്യ . അതാണ് പിന്നെ ടിക്കറ്റ്‌ ഉണ്ടായിരുന്ന ഈ ട്രെയിന്‍ തിരഞ്ഞെടുത്തത് . രാവിലെ ആറ്‌ മണിക്ക് പുറപ്പെട്ടതാണ് . നാളെ വെളുപ്പാന്‍കാലം എങ്കിലും ആകും എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്താന്‍. ലേറ്റ് ആയാലത്തെ കഥ പിന്നെ പറയണ്ടല്ലോ . ഇപ്പോള്‍ സമയം ഉച്ചയാകുന്നു . വണ്ടി കേരളത്തിന്റെ അതിര്‍ത്തി കടക്കാരവുന്നത്തെ ഉള്ളൂ . കൂടെ ഉള്ളവരെ ഒരിക്കല്‍ കൂടെ ഒന്ന് നോക്കി ഞാന്‍ . (വേറെ എന്ത് ചെയ്യാന്‍ ). 4 പേര്‍ അടങ്ങുന്ന ഒരു മലയാളി കുടുംബം, രണ്ടു പേര്‍ കുട്ടികളാണ് പത്തും പതിമൂനും വയസു പ്രായം തോന്നിക്കുന്ന രണ്ടു ആണ്‍കുട്ടികള്‍ , അവരുടെ അച്ഛനും അമ്മയും . Vacation ആഘോഷിക്കാനുള്ള യാത്ര ആണെന്ന് തോന്നുന്നു . പിന്നെ 3 തമിഴന്മാര്‍ . ബിസിനസ്‌ ആവശ്യത്തിനു കേരളത്തില്‍ വന്നു മടങ്ങുകയാവണം . അവര്‍ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ട് , കുട്ടികളുടെ അമ്മ അവരുടെ ഭര്‍ത്താവിനോട് ," ഇവരെന്താ വഴക്കുണ്ടാക്കുന്നോ" എന്ന ചോദ്യം കേട്ട് എനിക്ക് ചിരി പൊട്ടി . ഇതവരുടെ സാധാരണ സംസാരമാണെന്നു ഭാര്യയെ പറഞ്ഞു മനസിലാക്കുന്നതിനിടയില്‍ അയാളെന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു .




ഒന്ന് മയങ്ങി ഉണര്‍ന്നു കണ്ണ് തുറന്നത് പുതച്ചു മൂടി ഇരിക്കുന്ന ഒരു രൂപത്തിന്റെ നേര്‍ക്കാണ് . ഈ പൊരിഞ്ഞ ചൂടിലും ഇയാളെന്തിനിങ്ങിനെ പുതച്ചു മൂടി ഇരിക്കുന്നു ? കണ്ണ് മാത്രം ഉണ്ട് വെളിയില്‍ . ആര്‍ക്കും തീരെ മുഖം കൊടുക്കുന്നില്ല അയാള്‍ . ചുറ്റും നോക്കിയപ്പോള്‍ മനസിലായി ഇയാളെ ശ്രദ്ധിക്കുന്ന ഏറ്റവും ഒടുവിലത്തെ ആളാണ് ഞാനെന്നു . ചറപറ സംസാരിച്ചിരുന്ന ആ ആണ്‍കുട്ടികള്‍ പോലും ഇപ്പോള്‍ സാകൂതം ഇയാളെ തന്നെ നോക്കുന്നു . അയാളാകട്ടെ ഇതൊന്നും നോക്കാതെ ആ ഒറ്റ സീറ്റില്‍ പുറത്തേക്കു മാത്രം നോക്കി ഇരിക്കുന്നു .



ആയിടെ പത്രങ്ങളിലും tv ഇലും ഒക്കെ വന്നിരുന്ന തീവ്രവാദികളെ പറ്റി ഉള്ള വാര്‍ത്തകളാണ് പെട്ടെന്നെന്റെ മനസ്സില്‍ ഓടി എത്തിയത് . ആ ചിന്താ എനിക്ക് മാത്രമല്ല ഉണ്ടായതെന്ന് കൂടെ ഉള്ളവരുടെ മുഖഭാവത്തില്‍ നിന്നും എനിക്കൂഹിക്കംയിരുന്നു .അയാളുടെ ഇരിപ്പ് കണ്ടിട്ട് ഒരു ആജനുബഹു ആണെന്ന് തോന്നുന്നു . ഒരു ജീന്‍സ് ഉം ഫുള്‍ സ്ലീവ് ഷര്‍ട്ടും ആണ് വേഷം . പ്രായം പറയാന്‍ പറ്റില്ല , മുഖം കാണാന്‍ വയ്യല്ലോ . എന്നാലും യുവത്വം വിടാത്ത ഒരാളാണെന്ന് തോന്നി . ആകെ ഒരു അസ്വസ്ഥത . ഒന്ന് മുഖം കഴുകി വരാമെന്ന് കരുതി ഞാന്‍ washbasin ന്റെ അടുത്തേക്ക് പോയി . തിരിച്ചു വരുന്നവഴി എതിരെ അയാള്‍ . എന്നെ കണ്ടതും പുതചിരുന്നത് ഒന്ന് കൂടി മുഖത്തേക്ക്‌ വലിചീടു എതിര്‍ദിശയിലേക്ക് നോക്കി കടന്നു പോയി . എന്റെ സീറ്റില്‍ ഞാന്‍ എത്തിയപ്പോള്‍ compartment ഇല്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു . എല്ലാവര്ക്കും സംശയം ഒന്ന് തന്നെ . ഇയാളെന്താ ഇങ്ങനെ ? വല്ല ക്രിമിനലും ആയിരിക്കുമോ ? അതോ തീവ്രവാദിയോ ? അയാളേതു നാട്ടുകാരന്‍ ? എന്തായാലും അയാള്‍ തിരിച്ചു വരട്ടെ , ഒന്ന് സംസാരിച്ചിട്ടു തന്നെ കാര്യം, ഞാനുറപ്പിച്ചു . അപ്പോഴേക്കും ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ എത്തിയതിന്റെ തിരക്കി i. കേരുന്നവരുടെയും ഇറങ്ങുന്നവരുടെയും തിരക്ക് . അതിനിടെ ചായ , കാപ്പി , cooldrinks വില്പനക്കാര്‍ . ആകെ ഉള്ള 5 മിനിറ്റ് സമയം കൊണ്ട് എല്ലാം വിറ്റു തീര്‍ക്കാനുള്ള തിരക്കാനവര്‍ക്ക്



യാത്ര തുടര്‍ന്ന് കുറച്ചുനേരം കഴിഞ്ഞാണ് അയാളുടെ അഭാവം ഞങ്ങള്‍ ശ്രദ്ധിച്ചത് . അതെ അയാളില്ല!! കഴിഞ്ഞ സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരിക്കുമോ ? എങ്കില്‍ ആ പെട്ടി എന്തെ കൊണ്ടുപോയില്ല ?.



അതയാളുടെ പെട്ടി തന്നെആനെന്നു ആ കുട്ടികളുടെ അമ്മ ഉറപ്പിച്ചു പറയുന്നു . അയാളത് ആ സീറ്റിന്റെ അടിയില്‍ ഭദ്രമായി വൈക്കുന്നത് അവര്‍ കണ്ടിരുന്നത്രേ . പിന്നെ അയാളെവിടെ ?? ആ ബോഗിയിലും , അടുത്ത ബോഗിയിലും ഒന്നും അയാളില്ലെന്ന്‌ തമിഴന്മാരിലൊരാള്‍ പൊയ് നോക്കി വന്നു അറിയിച്ചു .

ന്തായിരിക്കും പെട്ടിയില്‍ . വല്ല ബോംബും ???? എന്തുകൊണ്ടായിക്കൂടാ ? അയാള്‍ മുഖം മറച്ചു പിടിച്ചതെതിനാണെന്ന് ഇപ്പോള്‍ മനസിലായില്ലേ ….. ഊഹാപോഹങ്ങള്‍ അങ്ങനെ പോയി . ആലോചിച്ചു നില്ക്കാന്‍ സമയമില്ല , ചങ്ങല പിടിച്ചു വലിച്ചു വണ്ടി നിര്‍ത്തിയത് തമിഴന്‍ മാരില്‍ ഒരാളാണ് . Guard വന്നു , അദ്ദേഹത്തോട് കാര്യം പറഞ്ഞു . പറഞ്ഞപ്പോള്‍ ആയാലും ആ പെട്ടി സംശയത്തോടെ നോക്കുന്നത് കണ്ടു . സമാനമായ പല സംഭവങ്ങളും അദ്ദേഹത്തിന്റെ മനസിലൂടെ കടന്നു പോയിട്ട്ടുണ്ടാകണം . ഏറ്റവും അടുത്ത സ്റ്റേഷനില്‍ വണ്ടി നിറുത്തി ആ പെട്ടി റെയില്‍വേ പോലീസിനു കൈമാരമെന്ന തീരുമാനത്തില്‍ വണ്ടി യാത്ര തുടര്‍ന്ന് . സത്യം പറയാമല്ലോ , ഞങ്ങള്‍ എല്ലാവരുടെ കണ്ണുകളും ആ പെട്ടിയിലായിരുന്നു , എത്രയും പെട്ടന്ന് അടുത്ത സ്റ്റേഷന്‍ എത്താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു ഞങ്ങള്‍

.
മെയിന്‍ സ്റ്റേഷന്‍ അല്ലാതിരുന്നിട്ടും അവിടെ നിറുത്തി ആ പെട്ടി റെയില്‍വേ പോലീസിനു കൈമാറിയപ്പോഴാണ്‌ എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്‌ . ഒരു വല്യ അപകടതില്‍നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട പ്രതീതി ആയിരുന്നെല്ലവര്‍ക്കും . പുതച്ചു മൂടിയ ആ മനുഷ്യനെ പറ്റി ഉള്ള ചര്‍ച്ചയില്‍ സമയവും ചൂടും ഒക്കെ മറന്നു എല്ലാവരും . എല്ലാവരും അവരവരുടെ സംശയങ്ങള്‍ പങ്കു വച്ചു.

അയാളുടേത് വിലക്കൂടിയ ഒരു മൊബൈല്‍ ആണെന്നും അയാള്‍ ചിലപ്പോള്‍ വിദേശ ചാരന്‍ ആയിരിക്കുമെന്നയിരുന്നു 13 വയസുകാരന്‍ dictective ന്റെ കണ്ടുപിടുത്തം . എന്തായാലും നാളെ പത്രത്തില്‍ ഇല്‍ ഞങ്ങളുടെ വീരപരക്രമത്തെ പറ്റി ഉള്ള വാര്‍ത്ത‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടയിരുന്നില്ല. എത്ര പേരുടെ ജീവനാണ് ഞങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത് , ഇങ്ങനെ പോയി സംസാരങ്ങള്‍ .



കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞു പോയതരും അറിഞ്ഞതേയില്ല . നല്ല ചൂടന്‍ വിഷയമല്ലേ സംസാരിക്കാന്‍ . അടുത്ത സ്റ്റേഷന്‍ എത്താന്‍ കാത്തിരിക്കുകയനിരുന്നു ഞാന്‍ , കയില്‍ ഉണ്ടായിരുന്ന വെള്ളം കാലിയായി. നല്ല ദാഹവും വിശപ്പും . അധികം കാത്തിരിക്കേണ്ടി വനില്ല , സ്റ്റേഷന്‍ എതിയാതെ വേഗം വെള്ളവും ഒക്കെ വാങ്ങി . ഭക്ഷണം കഴിച്ചു വെള്ളം കുടിച്ചു . ജനാലയിലൂടെ പുറത്തേക്കു കയിടു കഴുകി തിരിയുമ്പോള്‍ , അയാള്‍ ! അതെ പോലെ മൂടിപുതച്ചു തന്നെ . ഇയലെന്തിനു വീണ്ടും വന്നു ?? അയാള്‍ വേഗം മുന്‍പിരുന്ന അതെ സീറ്റില്‍ തന്നെ ഇരുപ്പുറപ്പിച്ചു . ആരും ഒരക്ഷരം മിണ്ടുന്നില്ല , എല്ലാവരുടെ കണ്ണുകളും അയാളില്‍ തന്നെ . അയാള്‍ ഒന്നശ്വസിക്കുകയനെന്നു തോന്നി . ഒന്ന് നന്നായി ചാരി ഇരുന്നു . മെല്ലെ കാലുകൊണ്ട്‌ സീറ്റ്‌ ന്റെ അടിയില്‍ തിരയുന്നു . പിന്നെ വിശ്വാസം വരാതെ വേഗം എഴുന്നേറ്റു കുനിഞ്ഞു നോക്കി . പെട്ടി ഇല്ല !! "എന്റെ പെട്ടി ഇവിടെ വച്ചിരുന്നു , ആരങ്കിലും കണ്ടിരുന്നോ ? പച്ച മലയാളത്തിലുള്ള അയാളുടെ ചോദ്യം കേട്ട് ഒന്ന് സ്തംഭിച്ചു പൊയ് എല്ലാവരും . മലയാളി തീവ്രവാദിയോ ? അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു , മുന്‍പൊരു സ്റ്റേഷനില്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു , തിരിച്ചു വന്നപ്പോഴേക്കും വണ്ടി വിറ്റു . പിന്നെ അവിടുന്ന് ടാക്സി പടിച്ചു അടുത്ത സ്റ്റേഷനില്‍ എത്തുകയായിരുന്നു .




ഇത്രയുമായപ്പോള്‍ രണ്ടും കല്പിച്ചു ഒരു അഡ്വാന്‍സ്‌ ക്ഷമാപണത്തോടെ അയാളോട് ഞാന്‍ ഉണ്ടായ സംഭവം മുഴുവന്‍ വിവരിച്ചു . പെട്ടി വേറെ ഏതോ സ്റ്റേഷനില്‍ ആണെന്നറിഞ്ഞപ്പോള്‍ അയാളുടെ കണ്ണിലെ ഞെട്ടല്‍ ഞാന്‍ ശരിക്കും കണ്ടു . “ ഈ പുതപ്പാണ്‌ കുഴപ്പമായത് ” ഞാന്‍ പറഞ്ഞവസനിപ്പിച്ചപ്പോഴേക്കും ," പിന്നെ ഞാന്‍ എന്ത് വേണമായിരുന്നു"എന്നൊരു ചോദ്യം എന്റെ നേരെ വലിച്ചെറിഞ്ഞു തന്നു അയാള്‍ .എന്നിട്ട് രോഷത്തോടെ പുതച്ചിരുന്ന ആ പുതപ്പു വലിച്ചു മാറ്റി . ആ മുഖം കണ്ടു ഞെട്ടിപ്പോയി ഞാന്‍ . മുഖം മുഴുവന്‍ വസൂരി കലകള്‍ , അതും പൊറ്റ പിടിച്ചിരിക്കുന്നു , ചിലത് ചോര നിറത്തില്‍ . ഭീകരമായിരുന്നത്, ഞാന്‍ അറിയാതെ മുഖം തിരിച്ചു പോയി . "ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ എന്തിനാണ് മുഖം മറച്ചു വെച്ചതെന്ന് ?" ആ ചോദ്യത്തിന് ഒരു ഉത്തരത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല . സഹയാത്രികരുടെ മുഖത്തെ ഭാവം എനിക്ക് വ്യക്തമായി പറയാന്‍ ഇപ്പോഴും അറിയില്ല , ഒരു സഹതാപമോ, വേദനയോ, ഒരു അമളി പിണഞ്ഞ ഭാവമോ ഒക്കെ ആയിരുന്നു എല്ലാവരുടെയും മുഖത്ത്‌ , പക്ഷെ എനിക്കുറപ്പാണ് എല്ലാവര്ക്കും ഒരേ മനസായിരുന്നു അപ്പോള്‍ ,അയാള്‍ക്കുള്ളതുപോലെ ഒരു പുതപ്പു കിട്ടിയിരുന്നെങ്കില്‍ …… കാരണം ഇപ്പോള്‍ മറയ്‌ക്കേണ്ടത്‌ ഞങ്ങളുടെ മുഖം ആണല്ലോ.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP