
മണവും മമതയും.
ഇല്ല, വാസന്തചന്ദ്രോദയം;
വിഷുവ വിശുദ്ധി.
പറന്നേപോയ് വിഷുപ്പക്ഷി...
മറന്നേപോയ് വിഷുപ്പാട്ട്...
വായുവില്‍,വ്യോമത്തില്‍
രാസവിഷധൂളികള്‍..
മണ്ണില്‍,തണ്ണീരില്‍
വികീര,ണാണവ കാളകൂടം..
മാത്രതോറും മരിക്കുന്ന ഭൂമിക്ക്
ചരമഗീതം ചമച്ചാര്‍ക്കു,ന്നാര്‍ത്തികള്‍.
അപ്പോഴു, മാര്‍ദ്ര,മൊരഭൗമ
സൗവര്‍ണ്ണസ്വപ്നമായ്
പൂക്കുന്നു കൊന്നയും ചാര്‍ച്ചക്കാരും,
പീതശാന്തിയായ്... ഹരിതക വിശുദ്ധിയായ്..!
No comments:
Post a Comment