Monday, 12 April 2010

അനന്യ സ്വാമിനാഥനും കൃഷ് മല്‍ഹോത്രയും നമ്മോട് പറയുന്നത്

ടൈറ്റസ് കെ വിളയില്‍

പ്രണയവിവാഹം ലോകത്തെല്ലായിടത്തും ലളിതമായ ഒരു പരിണതിയാണ്‌.ഒരു യുവാവ്‌ ഒരു യുവതിയെ സ്നേഹിക്കുന്നു.യുവതി അയാളേയും സ്നേഹിക്കുന്നു; അവര്‍ വിവാഹിതരാകുന്നു.
എന്നാല്‍, ഇന്ത്യയിലെ പ്രണയ വിവാഹങ്ങള്‍ക്ക്‌ വേറേയും ചില അനിവാര്യതകളുണ്ട്‌.യുവാവും യുവതിയും തമ്മില്‍ സ്നേഹിച്ചാല്‍ മാത്രം പോര.യുവാവിനെ യുവതിയിടു വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇഷ്ടപ്പെടണം.യുവതിയെ യുവാവിന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇഷ്ടപ്പെടണം.യുവാവിന്റെ വീട്ടുകാരെ യുവതിയുടെ വീട്ടുകാര്‍ക്ക്‌ ഇഷ്ടമാകണം.യുവതിയുടെ വീട്ടുകാരെ യുവാവിന്റെ വീട്ടുകാര്‍ക്ക്‌ ഇഷ്ടമാകണം.ഇത്രയും കടമ്പകള്‍ കടന്നു കഴിയുമ്പോള്‍ യുവതീയുവാക്കളില്‍ പ്രണയം അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ വിവാഹിതരായേക്കും.



ഇതാണ്‌ ചേതന്‍ ഭഗത്ത്‌ തന്റെ ' റ്റു സ്റ്റേറ്റ്സ്‌'എന്ന പുതിയ നോവലില്‍ അവതരിപ്പിക്കുന്ന പ്രണയപ്രമേയം.
കൃഷ്‌ മല്‍ഹോത്രയും അനന്യ സ്വാമിനാഥനും കണ്ടു മുട്ടിയത്‌ ഡെല്‍ഹിയിലെ ഐഐഎം-ല്‍ വച്ചാണ്‌."പ്രൊജസ്റ്റ്രോണ്‍ ചാര്‍ജ്ഡ്‌-ഈസ്ട്രജന്‍ സ്റ്റാര്‍വ്ഡ്‌'
ഐഐഎം കാമ്പസിലെ ഏറ്റവും സുന്ദരിയായിരുന്നു അനന്യ.സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ സ്റ്റേറ്റില്‍ 3-ാ‍ം റാങ്ക്‌ കാരിയായിരുന്നു അനന്യ.കൃഷ്‌ ആകട്ടെ ഐഐടി കഴിഞ്ഞ ബിടെക്‌ കാരനും.
ഒരു ഉച്ചയ്ക്ക്‌ മെസ്സില്‍ സാംബാറിന്റെ പേരില്‍ അനന്യ വഴക്കുണ്ടാക്കിയപ്പോഴാണ്‌ അവര്‍ ആദ്യമായി സംസാരിക്കുന്നത്‌.തന്റെ രസഗുള നല്‍കി അനന്യയെ ശാന്തയക്കി അവര്‍ സംസാരം ആരംഭിക്കുന്നു.ക്ലാസ്‌ തുടങ്ങിയിട്ട്‌ ദിവസങ്ങളേ ആയുള്ളു.ഇതിനിടെ 10 ഐഐറ്റിയന്മാര്‍ അനന്യയോട്‌ പ്രൊപ്പോസ്‌ ചെയ്തിരുന്നു.അതെല്ലാം ചിരിച്ചു തള്ളിയതെയുള്ളു എന്ന്‌ അനന്യ വെളിപ്പെടുത്തി.കൃഷില്‍ വ്യത്യസ്തനായ സുഹൃത്തിനെ അനന്യ കണ്ടെത്തുന്നു.



ഒരു ദിവസം സാമ്പത്തീകശാസ്ത്രത്തിലെ ഒരു ചോദ്യത്തിന്‌ പ്രഫസ്സര്‍ ആഗ്രഹിച്ച ഉത്തരം നല്‍കാന്‍ അനന്യക്കായില്ല.പ്രഫസ്സര്‍ വല്ലാതെ ഹര്‍ട്ട്‌ ചെയ്ത്‌ സംസാരിച്ചു.അനന്യ തേങ്ങിപ്പോയി.ക്ലാസ്‌ കഴിഞ്ഞപ്പാള്‍ " യു ഓക്കേ..?" എന്നു ചോദിച്ച്‌ കൃഷ്‌ അടുത്തു ചെന്നു.പിന്നീട്‌ അവര്‍ , അനന്യയുടെ ഡോര്‍മട്രിയില്‍ രാത്രി കംബൈന്‍ഡ്‌ സ്റ്റഡി ആരംഭിക്കുന്നു.പുറത്ത്‌ പോയി ഭക്ഷണം കഴിക്കുന്നു.ഇത്‌ മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കുന്നു." അവന്‍ അവളെ അടിച്ചെടുത്തു" എന്ന്‌ മറ്റുള്ളവര്‍ കമന്റുന്നുണ്ടെങ്കിലും ആ വിഷയത്തില്‍ അവര്‍ വലിയ ബലം നല്‍കുന്നില്ല.
ഒരു രാത്രി അനന്യ നല്‍കിയ ഫ്രൂട്ടി കുടിച്ച പഠിക്കാനിരുന്നിട്ടും കൃഷിന്‌ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന്‌ അനന്യ മന്‍സ്സിലാക്കുന്നു. അവളത്‌ ചോദിച്ചു."നിന്റെ ചുണ്ടുകളില്‍ നോക്കിയിരിക്കുമ്പോള്‍ പഠിക്കാനല്ല അതിലൊരു ചുംബനം നല്‍കാനാണ്‌ തോന്നുക" എന്ന്‌ കൃഷ്‌ മറുപടി നല്‍കി.കുറെ നേരം തല കുമ്പിട്ടിരിക്കുന്ന കൃഷിനെ അനന്യ നോക്കിയിരുന്നു.പിന്നെ ഫ്രൂട്ടിയുടെ മധുരമുള്ള ഒരു ചുംബനം, 2 സെക്കന്റ്‌ നീണ്ടുനിന്നത്‌, അനന്യ കൃഷിന്‌ നല്‍കി.



പഞ്ചാബില്‍ നിന്നാണ്‌ കൃഷ്‌.ഒരു റിട്ടയേര്‍ഡ്‌ ആര്‍മി ഓഫിസറുടെ ഏകമകന്‍.അമ്മ വീട്ടമ്മ.ആര്‍മി ഓഫിസറുടെ കടുമ്പിടുത്തം മൂലം നരകമായിരുന്നു കൃഷിന്‌ വീട്‌.ഒരു എഴുത്തുകാരനായി തീരുക എന്നതാണ്‌ കൃഷിന്റെ ആത്യന്തീക ലക്ഷ്യം മെയിലാപ്പൂരില്‍ നിന്നുള്ള ടിപ്പിക്കല്‍ ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ്‌ അനന്യ.ബാങ്കിലെ അസിസ്റ്റന്റ്‌ മാനേജരാണ്‌ പിതാവ്‌.അമ്മ സംഗീതത്തിന്റെ അസ്ക്യതയുള്ള വീട്ടമ്മ.ഒരു സഹോദരം.ഐഐടിയില്‍ പ്രവേശനം നേടാന്‍ ഫിസിക്സിനേയും കെമിസ്ട്രിയേയും മാത്സിനേയും പ്രണയിക്കുന്ന കൗമാരക്കാരന്‍.ഭരതനാട്യം പഠിച്ചിട്ടുള്ള, കര്‍ണാടിക്‌ സംഗീതത്തെ ഇഷ്ടപ്പെടുന്ന ടിപ്പിക്കല്‍ തമിഴ്‌ നാട്ടുകാരി


പരിചയത്തിന്റെ മൂന്നാമത്തെ ആഴ്ചയില്‍ കൃഷും അനന്യയും വേഴ്ചയില്‍ ഏര്‍പ്പെടുന്നു.അദ്യ വേഴ്ചയ്ക്ക്‌ ശേഷമാണ്‌ കൃഷ്‌ " ഐ ലവ്‌ യൂ" എന്നു പറയുന്നത്‌."പക്ഷെ എനിക്ക്‌ അതേക്കുറിച്ച്‌ ആലോചിക്കണം " എന്നായിരുന്നു അനന്യയുടെ മറുപടി.
എന്നാല്‍ ഇരുവരുടേയും ക്രേസുകള്‍ ഒന്നായിരുന്നു- ബിയര്‍, ചിക്കന്‍, സെക്സ്‌- അതു കൊണ്ട്‌ അവര്‍ പ്രണയിനികളായി.പഠനത്തോടൊപ്പം ഈ ക്രേസില്‍ അവര്‍ പൂര്‍ണ്ണമായി ആമഗ്നരായി.
പക്ഷെ മാംസനിബദ്ധമായ ഈ പ്രണയത്തിന്റെ പൈങ്കിളി വിവരണമല്ല ഈ നോവല്‍.മറിച്ച്‌ രണ്ട് വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നു വരുന്ന പ്രണയിനികള്‍ നേരിടേണ്ടി വരുന്ന പ്രാദേശികവും, ജാതീയവും, ആചാരപരവും,കുടുംബപരവും മറ്റുമുള്ള പ്രശ്നങ്ങളും അവ നേരിട്ട്‌ ഇരു കുടുംബങ്ങളേയും ഒന്നിപ്പിക്കാന്‍ കൃഷും അനന്യയും അനുഭവിക്കുന്ന സമസ്യകളുടെയും അവയുണ്ടാക്കുന്ന പ്രശ്നങ്ങളുടേയും വിവരണമാണിത്‌.ഫസ്റ്റ്‌ പേഴ്സണ്‍ നരേറ്റീവ്‌ ആണ്‌ ചേതന്‍ ഭഗത്തിന്റെ ശൈലി എങ്കിലും അതു വളരെ ആസ്വാദ്യകരവും ആഴത്തിലുള്ള വിശകലനപരവുമാണ്‌.


" ഏക്‌ ദുജെ കേലിയേ " സിനിമ പോലുള്ള പ്രണയം.പക്ഷെ സിനിമയിലെ നായികനായകന്മാരെ പോലെ ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനോ അവര്‍ തയ്യാറായിരുന്നില്ല.തങ്ങളുടെ വിവാഹദിനത്തില്‍ ഇരു രക്ഷിതാക്കളും സന്തുഷ്ടരും സന്തോഷമുള്ളവരും ആയിരിക്കണം എന്നായിരുന്നു അനന്യയുടെ ഡിമാന്റ്‌.അതു തന്നെയാണ്‌ കൃഷും ആഗ്രഹിച്ചിരുന്നത്‌.സിറ്റി ബാങ്കില്‍ 33000 രൂപ ശമ്പളത്തില്‍ കൃഷും 250000 രൂപ ശമ്പളത്തില്‍ എച്‌എല്‍എല്‍-ല്‍ അനന്യയും ജോലിക്കു കയറുന്നു.
ഇരു വീട്ടുകാരേയും തങ്ങളുടെ വഴിയില്‍ കൊണ്ടുവാരാനുള്ള ഇവരുടെ പ്രയത്നത്തിന്റെ അതി സുന്ദരമായ വിവരണംഎല്ലാ സൂക്ഷ്മതകളോടും ചേതന്‍ വിവരിക്കുന്നു.തെക്കെ ഇന്ത്യാക്കാരുടേയും വടക്കെ ഇന്ത്യാക്കാരുടേയും മനോഭാവത്തിലെ-ജീവിതത്തിന്റെ എല്ലാവിഷ്യങ്ങളിലും-വ്യത്യസ്തതകളിലൂടെയുല്ല ഒരു പര്യടനംകൂടിയാകുന്നു ഈ നോവല്‍.വര്‍ത്ത്‌ റീഡിംഗ്‌.അപ്പോള്‍ മനസ്സിലാകും ചേതന്‍ ഭഗത്തിന്റെ ക്രാഫ്റ്റ്‌.
ചേതന്റേയും ഐഐഎംഎ യില്‍ സഹപാഠിയായിരുന്ന അനൂഷയുടെയും പ്രണയവും അതു സാക്ഷാത്ക്കരിക്കാന്‍ അവരനുഭവിച്ച പ്രശങ്ങളുമാണ്‌ നോവലിന്റെ ഇതിവൃത്തം
ഇന്ന്‌ വായനക്കാരുടെ ഏറ്റവും വലിയ ഹരമായ ഇന്ത്യന്‍ എഴിത്തുകാരനാണ്‌ ചേതന്‍ ഭഗത്ത്‌.ബ്ലോക്ക്ബസ്റ്ററുകളായ 'ഫൈവ്‌ പോയിന്റ്‌ സംവണ്‍'(2004), ' വണ്‍ നൈറ്റ്‌ @ദ്‌ കോള്‍ സെന്റര്‍'( 2005)' ദ്‌ ത്രീ മിസ്റ്റേക്സ്‌ ഇന്‍ മൈ ലൈഫ്‌' ( 2008 )എന്നിവയാണ്‌ ചേതന്‍ ഭഗത്തിന്റെ മറ്റു കൃതികള്‍

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP