Thursday, 3 December 2009

യുദ്ധാങ്കണം-വിനോഷ്‌ പൊന്നുരുന്നിയുടെ കവിത

നിര്‍ജനദേശത്ത്‌ കത്തിയമരുന്ന
നിശ്വാസത്തില്‍,
ഒരു അണുബോംബിണ്റ്റെ പിറവിയോ?
ശ്വാസനാളത്തില്‍ പുകച്ചുരുളിണ്റ്റെ വികൃതിയോ?
വിഴുങ്ങട്ടെ ഞാനീ പ്രപഞ്ചസത്യങ്ങളെ
വിധിയുടെ വിലാപം ഉറക്കെച്ചൊല്ലട്ടെ!


പക്ഷി പായുന്നു
കൂടെ ഞാനും പായുന്നു
ഈ വിഹായസ്സില്‍ ജനിതകം തിരയുന്നു.
യന്ത്രത്തോക്കുകള്‍ ആര്‍ത്തട്ടഹസിക്കവേ
ചുടുനിണം മണലിലൂടൊഴുകുന്നു
രക്തഗന്ധം മണക്കുന്നു

രക്തബന്ധം മറക്കുന്നു.
പെയ്തുതീരാത്ത കാര്‍മേഘം
കണ്ണീര്‍ പൊഴിക്കവേ.
മറവിയുടെ കൂട്ടായ്മയില്‍
ഞാനൊരിക്കല്‍ പഠിച്ചൊരദ്ധ്യായം
മഴവില്ലില്‍ മിഴിയറ്റ്‌
കഠോരശബ്ദത്തില്‍ മുഴക്കുമ്പോള്‍
ഓര്‍ക്കുവാനിഷ്ടപ്പെടാത്ത
പ്രേതഹാരണ്റ്റെ പിന്‍വിളി.
മുഴങ്ങട്ടെയീ മരുഭൂവിലൂടെ
മൂടട്ടെ എന്നിലെ വി
കാരത്തെ
തളയ്ക്കട്ടെ എന്നിലെ വിചാരത്തെ.

ഞാനിന്നുതേച്ച ചായക്കറയുടെ
മേച്ചിന്‍പുറങ്ങള്‍ തേടാതെ
ഈ രണഭൂമിയില്‍
ഒരിക്കലും തുറക്കാത്ത
കണ്‍മിഴികളെ തിരയാതെ
ജന്‍മസാഫല്യത്തെ കരിശീലയാല്‍
പുതപ്പിച്ചു;
നിഭൃതകാന്താരങ്ങളില്‍ അടക്കവേ
തുലാവര്‍ഷ പേമാരിയില്‍ കെട്ടടങ്ങുമോ
രണാങ്കണത്തിലെ വൈര്യവും വിഭ്രാന്തിയും.
----------------------------------------------------------------------------------------------------------------------------------------

പത്രപ്രവര്‍ത്തകനായ വിനോഷ്‌ പൊന്നുരുന്നി -കവി, ലേഖകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്‌ . നിരവധി ഫീച്ചറുകളും തയാറാക്കിയിട്ടുണ്ട്‌. ഇപ്പോള്‍ ജന്മഭൂമി കൊച്ചി യൂണിറ്റില്‍ ജോലി ചെയ്യുന്നു.
വിലാസം

മട്ടമ്മേല്‍തുണ്ടി, c/o ജോണ്‍സണ്‍ കൈതവളപ്പില്‍
കുളത്തുങ്കബാവ റോഡ്‌, കൂത്താപ്പടി, തമ്മനം പി.ഒ,
കൊച്ചി-682019
ഫോണ്‍:-9645310625.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP