Wednesday, 10 February 2010

സ്മൃതിപഥത്തിലെ കണ്ണീര്‍പൂക്കള്‍




അനില്‍ പള്ളിയില്‍

കര്‍ക്കിടകത്തിലെ അവസാന നാളുകളില്‍ വെയില്‍ തെളിഞ്ഞ ഒരു ഉച്ചതിരിഞ്ഞ നേരത്താണ്‌ അയാള്‍ സഹപ്രവര്‍ത്തകയായ സുമിത്രയുടെ വീട്ടിലേയ്ക്ക്‌ തിരിച്ചത്‌. ഇതിനുമുമ്പ്‌ രണ്ടുവട്ടം അയാള്‍ അവിടെ പോയിട്ടുണ്ട്‌. അപ്പോള്‍ അയാള്‍ക്കൊപ്പം മറ്റ്‌ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇത്തവണ അയാള്‍ പോയത്‌ ഏകനായാണ്‌. സുമിത്രയുടെ അമ്മൂമ്മയെ സന്ദര്‍ശിക്കുകയാണ്‌ യാത്രയുടെ ലക്ഷ്യം.

വെയില്‍ ചാഞ്ഞു തുടങ്ങിയ മൂന്നു മണിയോടെ അയാള്‍ സുമിത്രയുടെ വീട്ടിലെത്തി. കോളിംഗ്‌ ബെല്ലില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ അമ്മൂമ്മ തന്നെയാണ്‌ വാതില്‍ തുറന്നത്‌. പരിചയപ്പെടുത്തിയപ്പോള്‍ കാണാന്‍ ആഗ്രഹിച്ചിരുന്നതായി അമ്മൂമ്മ പറഞ്ഞു.



അയാള്‍ പലപ്പോഴായി എഴുതിയ കഥകളും കവിതകളും സുമിത്രയുടെ അമ്മൂമ്മയെ കാണിച്ചിരുന്നു. വായനാശീലം ജന്മസിദ്ധമായുണ്ടായിരുന്ന അമ്മൂമ്മ തന്റെ അഭിപ്രായം സുമിത്രയോട്‌ പറയാറുണ്ട്‌. അവള്‍ അയാളോടും. അവള്‍ ഒരിക്കല്‍ അയാളോട്‌ പറഞ്ഞു: "എനിക്ക്‌ കൂടുതല്‍ അടുപ്പം അമ്മൂമ്മയോടാണ്‌. ഞാന്‍ എല്ലാം പറയാറുണ്ട്‌. എല്ലാം..." അങ്ങനെയാണ്‌ അമ്മൂമ്മയെ നേരില്‍കാണാനും പരിചയപ്പെടാനും അയാള്‍ക്ക്‌ ആഗ്രഹമുണ്ടായത്‌.
ഒരുവട്ടം തന്റെ ആഗ്രഹം അയാള്‍ സുമിത്രയെ അറിയിച്ചിരുന്നു. നിനച്ചിരിക്കാതെ ഓരോ തടസ്സങ്ങള്‍ ഓരോ വട്ടവും ഉണ്ടാ
യി. സുമിത്രയുടെ ഇളയസഹോദരിയുടെ പ്രസവത്തെ തുടര്‍ന്നുണ്ടായ തിരക്കായിരുന്നു ആദ്യ തടസ്സം. പിന്നീട്‌ സുമിത്രയുടെ ചിറ്റമ്മയോടൊപ്പം അമ്മൂമ്മ കുറച്ചുദിവസം മാറിനിന്നും മടങ്ങി എത്തിയത്‌ അടുത്തിടെയാണ്‌. ഇത്തവണ അയാള്‍ കൂടുതല്‍ ചിന്തിച്ചില്ല. അമ്മൂമ്മയെ കാണാന്‍ പുറപ്പെടുകയായിരുന്നു. ഒരിക്കലും തന്നെ ആദ്യമായി കാണുകയാണെന്ന അപരിചിതത്വം അമ്മൂമ്മയ്ക്ക്‌ ഉണ്ടായിരുന്നില്ലെന്നത്‌ അയാള്‍ക്ക്‌ ഏറെ ആശ്വാസം നല്‍കി. കൂടെ സന്തോഷവും. സുമിത്രയുടെ അമ്മ അവിടെയുണ്ടായിരുന്നു. സുമിത്രയുടെ അച്ഛന്‍ മാധവമ്മാന്‍ മൂന്നുമാസം മുമ്പ്‌ മരണമടഞ്ഞു.



അമ്മൂമ്മയ്ക്കും സുമിത്രയുടെ അമ്മ വിജയയ്ക്കുമൊപ്പം അവളുടെ മോള്‍ ദേവിയും ഉണ്ടായിരുന്നു.
"വീട്ടില്‍ ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖമല്ലേ?" അമ്മൂമ്മയുടെ സ്നേഹാര്‍ദ്രമായ അന്വേഷണം.

"അതെ"
"ഇവിടെ നമ്മടെ ആള്‍ പോയപ്പോള്‍ എല്ലാം..."
മാധവമ്മാന്റെ മരണ
ത്തെക്കുറിച്ചായിരുന്നു അമ്മൂമ്മ സൂചിപ്പിച്ചത്‌. ദുഃഖത്തിന്റെ തിരയിളക്കത്തില്‍ വാക്കുക മുറിയുകയായിരുന്നു.
"ഉം"
"എല്ലാറ്റിനും മാധവന്‍ മുന്നിലുണ്ടായിരുന്നു. മോനെ... എന്തുകാര്യത്തിനും മാധവന്‍ പോയാല്‍ ആളെയും കൊണ്ടേവരൂ. അത്രയ്ക്ക്‌ നന്നായി സംസാരിച്ച്‌ ആളുകളെക്കൊണ്ട്‌ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ നല്ല കഴിവായിരുന്നു. ആ കഴിവ്‌ ഇപ്പോള്‍ രണ്ടാമത്തോള്‍ക്ക്‌ കിട്ടീട്ടുണ്ട്‌. അതേ പ്രകൃതം, അതേ രീതി" സുമിത്രയുടെ അനുജത്തി സുചിത്രയെക്കുറിച്ചാണ്‌ അമ്മൂമ്മ പറഞ്ഞത്‌. സുചിത്രയെ ഒന്നു രണ്ടുവട്ടം അയാള്‍ കണ്ടിട്ടുണ്ട്‌. സുമിത്രയെ വിളിക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍.
"മോനെ ഇരുപത്തിയഞ്ചാം വയസ്സില്‍ തുടങ്ങീതആ അമ്മൂമ്മേടെ ഈ... " മനസ്സില്‍ ഓടിയെത്തിയ ദുഃഖസ്മൃതികള്‍ അമ്മൂമ്മയുടെ വാക്കുക
ള്‍ തടഞ്ഞു.



ഇപ്പോള്‍ വയസ്‌ 65. എനിക്ക്‌ ഒരു മോനുണ്ടായിരുന്നു. മിടുക്കനായിരുന്നു. പക്ഷെ ഈശ്വരന്‍ ആയുസ്സുനല്‍കിയില്ല. ഓര്‍മകളുടെ ഓളപ്പരപ്പില്‍ അമ്മൂമ്മയുടെ മനസ്സ്‌ അലയുമ്പോള്‍ ചുണ്ട്‌ നിശ്ശബ്ദമായി വിതുമ്പുന്നത്‌ അയാള്‍ അറിഞ്ഞു. ദൂരെ എവിടെയോ ദൃഷ്ടി പതിപ്പിച്ചിരുന്ന അമ്മൂമ്മയുടെ കണ്ണടച്ചില്ലില്‍ കണ്ണീരിന്റെ നനവ്‌ പടര്‍ന്നപ്പോള്‍ അയാളുടെ കണ്ണുകളും ഈറനണിഞ്ഞു.

"തലയില്‍ മൂന്ന്‌ ചുഴി ഉണ്ടായിരുന്നു. 16 വയസ്സ്‌ കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെട്ടുവെന്ന്‌ പിന്നീട്‌ ആരോ പറഞ്ഞു"



"മാധവന്‍ വന്നപ്പോള പിന്നീട്‌ ഒരാളായത്‌. അതുവരെ ഈ പെണ്‍കുട്ട്യോളും ഞാനും..." മാധവമ്മാര്‍ അമ്മൂമ്മയ്ക്ക്‌ മരുമകന്‍ മാത്രമായിരുന്നില്ല. കുടുംബത്തിന്റെ സര്‍വസ്വവും അമ്മൂമ്മയ്ക്ക്‌ നഷ്ടപ്പെട്ട മകനും ആയിരുന്നു.
അയാള്‍ ഓര്‍ത്തു എത്ര സ
മാനം തന്റെ അവസ്ഥ. അമ്മാവന്‍ തന്നെ ചെറുപ്പത്തില്‍ മരിച്ചു. അഞ്ച്‌ പെങ്ങന്മാര്‍ക്ക്‌ ഒരൊറ്റ ആങ്ങള. അഞ്ചാം വയസ്സില്‍ മരിച്ചു. ആരോടും നന്നായി ഇടപെടാന്‍ മാധവന്‌ അറിയാം. വലിപ്പചെറുപ്പമില്ല. എന്തുചെയ്യാം... ജോലീന്ന്‌ പിരിഞ്ഞിട്ട്‌ സ്വസ്ഥമായി ആരോഗ്യത്തോടെ കഴിയാന്‍ യോഗമുണ്ടായില്ല. റിട്ടയര്‍ ചെയ്ത്‌ രണ്ടുവര്‍ഷത്തിനകം.
"പ്രമേഹം ഉള്ള കാര്യം വൈകിയാണോ അറിഞ്ഞത്‌? അയാള്‍ ചോദിച്ചു. അല്ല. ഇരുപത്തിയഞ്ച്‌ വയസ്സിലേ അറിയാം. എറണാകുളത്ത്‌ ഉദ്യോഗമുണ്ടായിരുന്നപ്പോള്‍ അവിടത്തെ വെള്ളമെല്ലാം കുടിച്ച്‌ വറ്റിച്ചൂന്ന്‌ മാധവന്‍ തമാശ പറയാര്‍ണ്ട്‌."
(പ്രമേഹരോഗികളുടെ ദാഹത്തെയാണ്‌ സൂചിപ്പിച്ചത്‌) അമ്മൂമ്മയുടെ വാക്കുകള്‍ വിജയ അമ്മായിയും തലയോട്ടി ശരിവച്ചു. "മോനെ ഇപ്പോള്‍ അമ്മൂമ്മയ്ക്ക...." ഓര്‍മകളില്‍ തെന്നിനീങ്ങിയ അമ്മൂമ്മയുടെ വാക്കുകള്‍ മുറിഞ്ഞുപറയാനുദ്ദേശിച്ചതെന്തോ മുഴുമിപ്പിച്ചില്ല.



എന്തോ ഓര്‍ത്തിട്ടെന്നവണ്ണം സുചിത്രയുടെ മോള്‍ ദേവിയോട്‌ പറഞ്ഞു: "മോള്‌ അച്ഛാച്ഛന്റെ ഫോ
ട്ടോ മാമന്‌ കാണിച്ചുകൊടുക്ക്‌. ചുമരലമാരിയിലെ ചില്ല്‌ നീക്കി ദേവി ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത്‌ അയാള്‍ക്ക്‌ നീട്ടി. ആരുടെയോ യാത്രയയപ്പ്‌ ചടങ്ങിന്റെ ചിത്രം. അതില്‍ ഇടതുഭാഗത്ത്‌ നില്‍ക്കുന്ന മാധവമ്മാമനെ തന്റെ പിഞ്ചുവിരല്‍കൊണ്ട്‌ ദേവി അയാളെ തൊട്ടുകാണിച്ചു. ഇതാ അച്ഛാച്ഛന്‍. വളരെ പ്രസന്നമായ മുഖം ഹൃദയം തുറന്നുള്ള നിഷ്ക്കളങ്കമായ പുഞ്ചിരി. അയാള്‍ മനസ്സില്‍ നമിച്ചു. ഫോട്ടോ തിരികെ നല്‍കി.
അയാളോര്‍ത്തു. പ്രമേഹം മൂര്‍ഛിച്ചാണ്‌ മാധവമ്മാന്‍ മരിച്ചത്‌.



"മോനെ... മൂന്ന്‌, നാല്‌ പശുക്കളുണ്ടായിരുന്നു. സഹായത്തിന്‌ മാധവന്‍ ഉണ്ടായിരുന്നതുകൊണ്ട്‌ ഒരു വിഷമോം അറിഞ്ഞില്ല. ഇപ്പൊ... ഒന്നൂല്ല."
"ഒരര്‍ത്ഥത്തില്‍ മാധവമ്മാര്‍ പുണ്യം ചെയ്തതാണ്‌. മൂന്ന്‌ പെങ്കുട്ട്യോള്‍ടെയും കല്യാണം നല്ല നിലയ്ക്ക്‌ നടത്തി. അവര്‍ തെറ്റില്ലാതെ ജീവിക്കുന്നതുകാണാന്‍ കഴിഞ്ഞില്ലെ... ഇതിലപ്പുറം മഹാഭാഗ്യം ഉണ്ടോ?.. അയാള്‍ പറഞ്ഞു. "ശരിയാ... പലരും അത്‌ തന്ന്യാ പറേയണത്‌" അമ്മൂമ്മ സാന്ത്വനം കണ്ടെത്തി.
"ഇളയമോള്‍ടെ കല്യാണത്തിനു തീരെ ആരോഗ്യമില്ലാതിരുന്നിട്ട്‌ കൂടി മണ്ഡപത്തില്‍ എത്തി മുഹൂര്‍ത്ത സമയത്ത്‌ മാധവന്‍ കൈപിടിച്ചുകൊടുത്തു." പറയുമ്പോള്‍ അമ്മൂമ്മയുടെ കണ്ണുകള്‍ നിറയുന്ന
ത്‌ അയാള്‍ കണ്ടു." മാധവന്റെ കുടുംബത്തില്‍ അവര്‍ ഏഴുപേരാണ്‌. ഒന്നിനൊന്ന്‌ കാര്യപ്രാപ്തിയുള്ള മിടുക്കന്മാര്‍" - അമ്മൂമ്മ പറഞ്ഞു.



"മാധവന്റെ നക്ഷത്രം പൂരമായിരുന്നു. സഹോദരിയുടേയും അതേ നാള്‍. ഇത്തവണ അമ്പലത്തില്‍ വഴിപാട്‌ നടത്തിയപ്പോള്‍ അവള്‍ വന്നു. പക്ഷെ നമ്മുടെ മാധവന്‍..." അമ്മൂമ്മ ദുഃഖം അടയ്ക്കാന്‍ ശ്രമിക്കുന്നത്‌ അയാള്‍ കണ്ടു.
ഇത്ര സ്നേഹനിധിയായ ഭാര്യാ മാതാവിനെ കിട്ടിയ മാധവമ്മാന്‍ ഭാഗ്യവാനായിരുന്നു - അയാള്‍ ഓര്‍ത്തു. ഇടയ്ക്ക്‌ എപ്പോഴോ വിജയമ്മായി നല്‍കിയയ ചായ അയാള്‍ കുടിച്ചു. ദേവിക്കായി താന്‍
ഒന്നുകരുതിയില്ലല്ലോ എന്ന വിഷം അയാളെ അലട്ടിയിരുന്നു. ആറ്‌ വയസ്സ്‌ പ്രായമുള്ള അവള്‍ക്ക്‌ മിഠായിയോ, മറ്റോ വാങ്ങാന്‍ തോന്നാതിരുന്ന തന്റെ ബുദ്ധിഹീനതയെ അയാള്‍ മനസ്സാ പഴിച്ചു.
സുമിത്രയുടെ ബന്ധു സുഷമ ഇടയ്ക്ക്‌ എത്തി അയാളുടെ രചനകള്‍ ശ്രദ്ധിക്കാറുണ്ടെന്ന്‌ അറിയിച്ചു.

യാത്ര പറഞ്ഞിറങ്ങും മുമ്പ്‌ അയാള്‍ കൈവശം കരുതിയ ഓണപ്പുടവ അമ്മൂമ്മയ്ക്ക്‌ നല്‍കി നമിക്കുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ അമ്മൂമ്മയുടെ മകന്റെ സ്മരണ അയാളുടെ കണ്ണുകള്‍ ഈറനണിയിച്ചു


No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP