Friday, 18 December 2009

പ്രണവം

ജോണ്‍സ്‌ മംഗലത്ത്‌

സമര്‍ത്ഥനായ ദൈവമേ
സരസനാം വിദൂഷകാ
വിളിച്ചുണര്‍ത്തും പുലരിയേ
ജ്വലിച്ചുകത്തും സൂര്യനേ

കറുത്തുപോയ രാത്രിയെ
വെളുത്തുനിന്ന ചന്ദ്രനെ
ചോറുനല്‍കും അമ്മയെ
അച്ഛനെന്ന പുണ്യമേ

ചിരിച്ചുനിന്ന പൈതലേ
കരഞ്ഞുപോയ നിമിഷമേ
അഭ്യസിച്ച വിദ്യയെ
അറിവുതന്ന ദീപമേ

അലഞ്ഞുപോയ നാള്‍കളേ
അമ്മിഞ്ഞ എന്ന മധുരമെ
നിര്‍ഗളിക്കും വരികളെ
എഴുത്ത്‌ എന്ന ശക്തിയെ

കഴിവ്‌ തന്ന ഈശ്വരാ
കരവിരുത്‌ തന്‍ പ്രകാശമേ
കൈകള്‍ കൂപ്പിടുന്നു ഞാന്‍
ഇനിയുമെന്നും കാക്കണേ.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP